തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടറായിരുന്ന എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. ഇതടക്കം സംസ്ഥാനത്തെ പൊലീസ് സേനയില്‍ വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്നതിനിടെയാണ് അഴിച്ചുപണിയെന്നത് ശ്രദ്ധേയമാണ്. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം മാറ്റമുണ്ട്.
കെ. പത്മകുമാറാണ് പുതിയ പൊലിസ് ആസ്ഥാന എഡിജിപി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡിയായി നിയമിച്ചു. എംആര്‍ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപി യായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിന് ചുമതല നല്‍കി. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍
- കെ പദ്മകുമാര്‍ പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി
- യോഗേഷ് ഗുപ്ത ബെവ്കോ എം ഡി
- മനോജ് എബ്രഹാം വിജിലന്‍സ് മേധാവി
- ടി വിക്രം ഉത്തരമേഖലാ ഐജി
- അശോക് യാദവ് സെക്യൂരിറ്റി ഐ ജി
- എസ് ശ്യാംസുന്ദര്‍ ഡി ഐ ജി ക്രൈം ബ്രാഞ്ച്
- ഡോ എ ശ്രീനിവാസ് സ്പെഷല്‍ ബ്രാഞ്ച് എസ് പി
- കെ കാര്‍ത്തിക് കോട്ടയം എസ് പി
- ടി നാരായണന്‍ അഡീഷണല്‍ അസിസ്റ്റന്റ് ഐ ജി പൊലീസ് ആസ്ഥാനം
- മെറിന്‍ ജോസഫ് കൊല്ലം സിറ്റി കമ്മീഷണര്‍
- ആര്‍ കറുപ്പസാമി കോഴിക്കോട് റൂറല്‍ എസ് പി
- അരവിന്ദ് സുകുമാര്‍ കെ എ പി നാലാം ബറ്റാലിയന്‍ കമ്മാന്റന്റ്
- ഡി ശില്‍പ്പ വനിതാ സെല്‍ എസ് പി
- ആര്‍ ആനന്ദ് വയനാട് എസ് പി
- വിവേക് കുമാര്‍ എറണാകുളം റൂറല്‍ എസ് പി
- വിയു കുര്യാക്കോസ് ഇടുക്കി എസ് പി
- ടികെ വിഷ്ണു പ്രദീപ് എ എസ് പി പേരാമ്ബ്ര
- പി നിധിന്‍രാജ് തലശേരി എ എസ് പി
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക