പാലക്കാട്: പാലക്കാട് ജില്ലയിലെ അഹല്യ ക്യാമ്ബസില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് യുവ് ചിന്തന്‍ ശിവിര്‍നു നേരെ ആക്രമണമെന്ന് പരാതി. ഉച്ചയോടെ ബൈക്കിലെത്തിയ നാലംഗ സംഘം ഫ്‌ളക്‌സ് ബോര്‍ഡുകളും കമാനങ്ങളും അടിച്ച്‌ തകര്‍ത്തെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. മദ്യപിച്ചെത്തിയവരാണ് അക്രമികള്‍, ഇവരെ ഉടന്‍ പൊലീസ് പിടികൂടണം എന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ ക്യാമ്ബ് ഇന്നാണ് തുടങ്ങിയത്.

അതേസമയം എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം സ്‌ഫോടകവസ്തു ഉപയോഗിച്ച്‌ നാശനഷ്ടം വരുത്താനെന്ന് എഫ്‌ഐആര്‍. സ്‌ഫോടക വസ്തു നിരോധന നിയമവും സ്‌ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ് മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാത്രി മുതല്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസുകാരെല്ലാം അരിച്ചു പെറുക്കിയിട്ടും പ്രതിയെ കുറിച്ച്‌ വ്യക്തമായ സൂചനയില്ല. പൊലീസുകാര്‍ കാവല്‍ നില്‍ക്കുമ്ബോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം സുരക്ഷ വീഴ്ചയെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു.

എട്ട് പൊലീസുകാര്‍ എകെജി സെന്ററിന് മുന്നില്‍ സുരക്ഷ ജോലി നോക്കുമ്ബോഴാണ് സ്‌കൂട്ടിലെത്തിയ അക്രമി എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു വലിച്ചറിഞ്ഞ് രക്ഷപ്പെട്ടത്. എകെജി സെന്ററിനുള്ളിലുന്നവര്‍ പോലും ഉഗ്ര സ്‌ഫോടക ശബ്ദം കേട്ടതായി പറയുന്നു. പക്ഷെ എകെജി സെന്ററിന് മുന്നിലും, എതിരെ സിപിഎം നേതാക്കള്‍ താമസിക്കുന്ന ഫ്‌ളാറ്റിന് മുന്നിലും നിലയിറപ്പിച്ചിരുന്ന പൊലീസുകാര്‍ അക്രമിയെ കണ്ടില്ല. ശബ്ദം കേട്ട് ഈ ഭാഗത്തേക്ക് ഓടിയെത്തുകയോ അക്രമിയെ പിന്തുടരുകയോ ചെയ്തില്ല. എകെജി ഹാളിലേക്ക് പോകുന്ന ഗേറ്റില്‍ പൊലീസുകാരെ വിന്യസിച്ചിരുന്നില്ല. ഇവിടെയാണ് അക്രമം നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക