ന്യൂഡല്‍ഹി: സ്റ്റെര്‍ലിങ് ബയോടെക് കേസില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേലിന്റെ മരുമകന്‍ ഇര്‍ഫാന്‍ സിദ്ദിഖി, ബോളിവുഡ് നടന്‍മാരായ ഡിനോ മോറിയ, സഞ്ജയ് ഖാന്‍, ഡി.ജെ അഖീല്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്.ഇവരുടെ എട്ട് കോടിയിലധികം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി. ചേതന്‍, നിതിന്‍ സന്ദേശര എന്നിവരുടെ ഉടമസ്ഥതയിലുള്ള വഡോദര ആസ്ഥാനമായുള്ള കമ്ബനിക്കെതിരെ 2017 ഒക്ടോബറില്‍ സി.ബി.ഐ കേസെടുത്തിരുന്നു. ഇവരുമായി അഹമദ് പട്ടേലിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന്  2020 ല്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

ഡി.ജെ അഖീലിന് സന്ദേശരമാരുടെ കൈയ്യില്‍ നിന്ന് 12.54 കോടി രൂപയും ഇര്‍ഫാന് 3.51 കോടി രൂപയും ഡിനോ മോറിയക്ക് 1.4 കോടി രൂപയും ലഭിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ചൂണ്ടിക്കാട്ടി . എന്നാല്‍ ഈ ഇടപാടുകള്‍ കുറ്റകരമായതിനാല്‍ സഞ്ജയ് ഖാന്‍ (മൂന്ന് കോടി രൂപ),ഡിനോ മോറിയ (1.40 കോടി രൂപ), ഡി.ജെ അഖീല്‍ (1.98 കോടി രൂപ), ഇര്‍ഫാന്‍ സിദ്ദീഖി (2.41 കോടി രൂപ) എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇ.ഡി വ്യക്തമാക്കി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചേതനും നിതിന്‍ സന്ദേശരയും 8,100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം ഉയരുന്നത്. ഇരുവരും കുടുംബത്തോടൊപ്പം രാജ്യം വിട്ടിരുന്നു. ഈ കേസില്‍ ഇതുവരെ 14,513 കോടി രൂപയുടെ ആസ്തി ഇ.ഡി നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 14,521 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളും കണ്ടുകെട്ടിക്കഴിഞ്ഞു. ചേതനും നിതിന്‍ സന്ദേശരയും നിലവില്‍ നൈജീരിയയിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമo തുടരുകയാണ് അന്വേഷണ സംഘം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക