ഹൈദരാബാദ്: ഭ‍ര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച സ്ത്രീ ​ഗുണ്ടകളെ വാടകയ്ക്കെടുത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് അതിക്രൂരകൃത്യം. ഭ‍ര്‍ത്താവിന്റെ കാമുകിയെന്ന് സംശയിക്കുന്ന യുവതിയെ ബലാത്സം​ഗം ചെയ്യാനും അത് പൂ‍ര്‍ണ്ണമായും വീഡിയോയില്‍ പക‍ര്‍ത്താനുമാണ് ഇവ‍ര്‍ ​ഗുണ്ടകളെ ഏ‍ര്‍പ്പാടാക്കിയത്. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ​ആക്രണം നടത്തിയത്. കൂട്ടബലാത്സം​ഗത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തുകയും പുറംലോകമറിയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വ്യാഴാഴ്ച (മെയ് 26) പടിഞ്ഞാറന്‍ ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗര്‍ കോളനിയിലാണ് സംഭവം. ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയോട് പ്രതികാരം ചെയ്യാന്‍ മുഖ്യപ്രതി ഗായത്രി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തും യുവതിയും സുഹൃത്തുക്കളായി. യുവതി ദമ്ബതികളുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, കൂടാതെ 2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ അവിടെ താമസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഭര്‍ത്താവും യുവതിയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചു തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളായി. ​ഗായത്രിയുടെ സ്വഭാവത്തില്‍ മാറ്റം വന്ന് തുടങ്ങിയതോടെ യുവതി വീട്ടില്‍ നിന്ന് മാറി. മെയ് 26 ന് ഗായത്രി തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അവിടെ എത്തിയപ്പോള്‍ അഞ്ച് വാടക ഗുണ്ടകള്‍ അവളെ കൂട്ടബലാത്സംഗം ചെയ്തു.

പുരുഷന്മാര്‍ ഈ പ്രവൃത്തി ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ യുവതിയെ വിട്ടയക്കുന്നതിന് മുമ്ബ്, പൊലീസിനെ സമീപിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ മുഖ്യപ്രതി ഗായത്രി ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക