പാലക്കാട്: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ പത്താംക്ലാസുകാരന്‍ തൂങ്ങി മരിച്ചു. കല്‍ക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകന്‍ അഭിജിതാണ് വീടിന് മുന്നില്‍ കെട്ടിയ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈല്‍ഫോണ്‍ ഓണ്‍ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്ത്. എസ്‌എസ്‌എല്‍സി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം.

നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടര്‍ന്ന് അഭിജിത്തിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും പബ്ജി കളിക്കാന്‍ വേണ്ടി പുതിയ ഫോണ്‍ വേണം എന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവുമായി വേര്‍പ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്ബത്തിക ശേഷി ഇല്ലാത്തതുകൊണ്ട് പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞുവെങ്കിലും അഭിജിത്ത് വഴങ്ങിയില്ല. ഞായറാഴ്ച രാത്രിയോടെയാണ് അഭിജിത്ത് വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. മൊബൈലിനായി വാശി പിടിച്ച മകനോട് പിന്നീട് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിന്ദു കുളിക്കാന്‍ പോയ സമയത്താണ് വീടിന് മുന്നില്‍ കെട്ടിയ ഊഞ്ഞാലില്‍ അഭിജിത് തൂങ്ങിയത്. ഉടനെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

ബിന്ദുവും ഭര്‍ത്താവ് അല്ലേഷും വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. സമീപത്തെ കടയില്‍ ജോലി ചെയ്താണ് ബിന്ദു വരുമാനം കണ്ടെത്തുന്നത്. അഭിജിത് പബ്ജി ഗെയിമിന് അഡിക്ടായിരുന്നതായി മാതൃസഹോദരന്‍ ബിജു പറഞ്ഞു. രണ്ടു മാസം മുന്‍പ് ഗെയിം കളിക്കുന്നത് വിലക്കിയതിന് പഴയ സ്മാര്‍ട് ഫോണ്‍ എറിഞ്ഞുടച്ചിരുന്നതായും ബിജു പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക