‘സ്വന്തം വീട്ടില്‍ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീകളും, അമ്മമാരെ വലിച്ചെറിയുന്നത് കണ്ടു വിതുമ്ബിയ കുഞ്ഞുങ്ങളും കേരളത്തിന് കന്നിക്കാഴ്ചയായിരുന്നു. ഈ നാടിനെ ആകമാനം വിറ്റും സ്വന്തം കുടുംബത്തെയും പാര്‍ട്ടിയെയും വളര്‍ത്തിക്കോളാമെന്നുള്ള സത്യപ്രതിജ്ഞ ചെയ്താണ് പിണറായി വിജയന്‍ വീണ്ടും അധികാരമേറ്റതെന്ന് അദ്ദേഹം ആരോപിച്ചു.

‘ സ്വന്തം വീട്ടില്‍ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീകളും, അമ്മമാരെ വലിച്ചെറിയുന്നത് കണ്ടു വിതുമ്ബിയ കുഞ്ഞുങ്ങളും കേരളത്തിന് കന്നിക്കാഴ്ചയായിരുന്നു. ഇനിയുമിത് അനുവദിച്ചു കൊടുക്കണോ? രാഷ്ട്രീയ ഭിന്നിപ്പിന്റെ മാത്രം പേരില്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ തീരുമാനിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, ഓര്‍ക്കുക… നിങ്ങളിവിടെ സൃഷ്ടിക്കാന്‍ പോകുന്നത് മറ്റൊരു നന്ദിഗ്രാമാണ്.’- കെ. സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ നെയിം ബോര്‍ഡ് വച്ച പൊലീസുകാരാണ് ഇന്നലെകളില്‍ നിങ്ങളുടെ ഉറക്കമുണര്‍ത്തി, അനുവാദമില്ലാതെ വീടിനകത്തു കയറി ആ കമ്മീഷന്‍ കുറ്റി കുത്തിയതെങ്കില്‍ നാളെകളില്‍ ജയിലുകളില്‍ നിന്ന് കൊടി സുനിമാരെ ഇറക്കി സിപിഎം ആ കൃത്യം നിര്‍വഹിക്കും. ബംഗാളിലെ സാധാരണക്കാരെ കുടിയൊഴിപ്പിക്കാന്‍ കൈയ്യില്‍ തോക്കും കൊടുത്ത് സിപിഎം പറഞ്ഞു വിട്ടത് ഇത്തരത്തിലുള്ള ക്രിമിനലുകളെയാണ്. ഇവിടെയും അതാവര്‍ത്തിക്കപ്പെടണോ?’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക