അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ ഒഴിവു നികത്തുവാൻ തൃക്കാക്കര നിയമസഭയിലേക്ക് വാശിയേറിയ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിനു വേണ്ടി പി ടിയുടെ വിധവ ഉമാ തോമസും, എൽഡിഎഫിനു വേണ്ടി ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ ജോയും, ബിജെപിക്ക് വേണ്ടി എ എൻ രാധാകൃഷ്ണനും ആണ് മത്സരരംഗത്തുള്ളത്. വാശിയേറിയ പ്രചരണമാണ് മുന്നണികൾ നടത്തുന്നത്.
പിടി തോമസിന്റെ പിന്തുടർച്ച ഉറപ്പാക്കാൻ എന്നാണ് യുഡിഎഫ് പ്രചരണ മുദ്രാവാക്യം. പി ടിയെ ജയിപ്പിച്ച തെറ്റുതിരുത്താൻ തൃക്കാക്കരയ്ക്ക് ഉള്ള അവസരം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതു കൺവെൻഷന് വോട്ട് അഭ്യർത്ഥിച്ച് പ്രസംഗിച്ചത്. ഹൈന്ദവ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ് ബിജെപി പ്രചരണം.
അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി മഹാരാജാസ് കോളേജിൽ എത്തിയപ്പോൾ പിടിയും താനും തമ്മിലുള്ള പ്രണയത്തിന്റ സ്മാരകം കണ്ട് വികാരപരമായ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്.
മഹാരാജാസ് കോളേജിലെ പിരിയൻ ഗോവണിയെ കുറിച്ചാണ് ഉമാ തോമസ് കുറിച്ചത്. പിടി ഇല്ലാതെ താൻ ഒരിക്കലും കയറിയിട്ട് ഇല്ലാത്ത തങ്ങളുടെ പ്രണയത്തിന്റെ സ്മാരകം എന്നു പറയുന്ന ഉമ അദ്ദേഹത്തിനൊപ്പം ഗോവണിയിൽ നിന്ന് എടുത്ത് പടവും, മക്കൾക്കൊപ്പം ആ ഗോവണിയ്ക്ക് താഴെ നിൽക്കുന്ന പടവും പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇവിടെ വായിക്കാം