വടകര: റോഡരികില്‍ വീടുകള്‍ക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ തീവെച്ച്‌ നശിപ്പിച്ചു. താഴങ്ങാടി മുക്കോല ഭാഗം വലിയവളപ്പില്‍ യുനാനി ഡോക്ടര്‍ സെയ്ത് മുഹമ്മദ് അനസിന്റ കെ.എല്‍.18 .എസ്. 5604 കാറാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍നിന്ന് പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി.

കാര്‍ കത്തി പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. സമീപത്ത് നിര്‍ത്തിയിട്ട ഈച്ചിലിന്റെവിട ഫിറോസിന്റ കെ.എല്‍. 18. യു. 1238 ഐ ട്വന്റി കാര്‍ കത്തിക്കാനും ശ്രമമുണ്ടായി. കാറിനടുത്ത് തീയിട്ടെങ്കിലും കത്തിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപത്തെ സി.സി.ടി.വിയിലെ ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളില്‍ പതിഞ്ഞ ആളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മുമ്ബും സമാന കേസുകളില്‍ പ്രതിയാണ്. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. വടകര എസ്.ഐ എം. നിജീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

സമഗ്ര അന്വേഷണം നടത്തണം -കെ.കെ രമ എം.എല്‍.എ

വടകര: കാര്‍ തീവെച്ച്‌ നശിപ്പിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. മേഖലയില്‍ തീക്കളി തുടരുകയാണ്. താലൂക്ക് ഓഫിസ് തീവെപ്പ് കേസ് ദുരൂഹമാണ്. അന്വേഷണം വേണ്ട രീതിയില്‍ നടന്നിട്ടില്ല. മേഖലയില്‍ ലഹരി ഉപയോഗം അടിക്കടി വര്‍ധിക്കുകയാണ്. പൊലീസിന്റ ഇടപെടല്‍ ശക്തമാക്കണമെന്ന് എം.എല്‍. എ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക