പൊള്ളാച്ചി: കാമുകനുമൊത്ത് ജീവിക്കാന്‍ വയോധികയെ കൊലപ്പെടുത്തി 20 പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. മാരിയപ്പന്‍ വീഥിയിലെ നാഗലക്ഷ്മിയാണു (76) മരിച്ചത്. ഇവരെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും മോഷ്ടിച്ചു. മകള്‍ എത്തിയപ്പോഴാണു നാഗലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെയും പൊലീസ് സമീപിച്ചിരുന്നു. ഇതാണ് കേസില്‍ വഴിത്തിരവായത്.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നാഗലക്ഷ്മി മരിച്ച സമയത്ത് അതുവഴി ഒരു യുവാവ് ഓടിപ്പോകുന്നതു കണ്ടതായി വിദ്യാര്‍ത്ഥിനി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സംശയം തോന്നിയ പൊലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനി വീടിനു സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് എസ്‌പി ബദ്രിനാരായണന്‍, ഡിവൈഎസ്‌പി തമിഴ് മണി എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥിനി കുറ്റം സമ്മതിക്കുക ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഹൃത്തുമായുള്ള വിവാഹത്തിനായാണു വയോധികയെ കൊലപ്പെടുത്തി 20 പവന്‍ മോഷ്ടിച്ചതെന്നു വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. നാഗലക്ഷ്മിയുടെ മകന്‍ ജോലിക്കു പോയ സമയം നോക്കി വീടിനുള്ളില്‍ കയറിയ വിദ്യാര്‍ത്ഥിനി കൊലപാതകശേഷം മാല, വള, മൂക്കുത്തി ഉള്‍പ്പെടെ കൈക്കലാക്കി കടന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി തനിച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക