ന്യൂഡല്‍ഹി: മദ്ധ്യപ്രദേശില്‍ രണ്ടു തലയും മൂന്നു കൈകളും ഉള്ള കുഞ്ഞിന് ജന്മം നല്‍കി യുവതി. രത്‌ലം ജില്ലയിലെ ജാവ്ര സ്വദേശിയായ ഷഹീന്‍ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിന് യുവതി ജന്മം നല്‍കിയത്. ഗര്‍ഭകാലത്ത് നടത്തിയ സോനോഗ്രഫി ടെസ്റ്റില്‍ യുവതിയ്ക്ക് ഇരട്ട കുട്ടികളാണെന്നായിരുന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രസവിച്ചപ്പോള്‍ ഒരു ഉടലില്‍ രണ്ടുതലകളും മൂന്നുകൈകളുമുള്ള കുഞ്ഞിനെയാണ് ലഭിച്ചത്.

കുട്ടിയുടെ മൂന്നാമത്തെ കൈ രണ്ടു മുഖങ്ങളുടെ പിന്നിലാണ്. രത്‌ലമിലെ എസ്.എന്‍.സിയുവില്‍ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. കുട്ടിയെ ഉടന്‍ തന്നെ ഇന്‍ഡോറിലെ എം.വൈ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഐ.സിയുവിലാണ് കുട്ടി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയുടെ നില ഗുരുതരമാണെന്ന് എസ്.എന്‍.സി.യു ആശുപത്രിയിലെ ഡോ. നവേദ് ഖുറേഷി പറഞ്ഞു. ഇത്തരം അവസ്ഥയിലുണ്ടാകുന്ന കുട്ടികള്‍ ഒന്നുകില്‍ ഗര്‍ഭകാലത്ത് തന്നെയോ, അല്ലെങ്കില്‍ ജനിച്ച്‌ 48 മണിക്കൂറിനുള്ളിലോ മരിക്കാനാണ് സാദ്ധ്യ തയെന്നും ഡോ. ഖുറേഷി പറഞ്ഞു.എങ്കിലും നേരിയ പ്രതീക്ഷയുണ്ട്.

ശസ്ത്രക്രിയ നടത്താമെന്ന സാദ്ധ്യത മുന്നിലുണ്ടെങ്കിലും 60 ശതമാനം മുതല്‍ 70 ശതമാനം വരെ കേസുകളിലും കുഞ്ഞ് ജീവിക്കാന്‍ സാദ്ധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എം.ആര്‍.ഐ പരിശോധനക്ക് ശേഷം മാത്രമേ അറിയാനാകൂവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മ രത്ലം ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക