കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ ഡിവൈഎഫ്‌ഐ 2018 ല്‍ പുറത്താക്കിയെന്ന ഡിവൈഎഫ്‌ഐ വാദം പൊളിയുന്നു. കഴിഞ്ഞ മെയ് 26 ന് നടന്ന ദേശീയ പ്രക്ഷോഭത്തിന്റെ സമരപരിപാടിയിലും ആയങ്കി പങ്കെടുത്ത ചിത്രം പുറത്തുവന്നു. കപ്പക്കടവ് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് നീക്കി. 2018 ല്‍ തന്നെ അര്‍ജുന്‍ ആയങ്കിയെ പുറത്താക്കിയിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ ഈ ചിത്രം ചര്‍ച്ചയായതിന് പിന്നാലെ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട രണ്ട് ചിത്രങ്ങള്‍ അകൗണ്ടില്‍ നിന്ന് നീക്കം ചെയ്തു. അര്‍ജുന്‍ ആയങ്കി സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം. സിപിഎം ജില്ലാ നേതൃത്വവും കൊട്ടേഷന്‍ സംഘങ്ങളെന്ന പേരില്‍ ഇവരെ തള്ളിപ്പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക