നാല് കോടി രൂപ വിലമതിക്കുന്ന തിമിംഗല ചര്‍ദ്ദിയും (Ambergris) മയക്കുമരുന്നുമായി തിരുവനന്തപുരത്ത് സിവില്‍ എഞ്ചിനീയര്‍ (Civil Engineer) പിടിയില്‍. കഴക്കൂട്ടം (Kazhakkoottam) സ്വദേശിയായ ഗരീബ് നവാസിനെ തിരുവനന്തപുരം വെമ്ബായത്ത് നിന്നാണ് എക്സൈസ് (Excise) സംഘം പിടികൂടിയത്. മയക്കുമരുന്നും തിമിംഗല ചര്‍ദ്ദിയും എവിടെ നിന്ന് ലഭിച്ചുവെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വാമനപുരം എക്സൈസ് സംഘമാണ് ഇന്ന് രാവിലെ 10 മണിക്ക് ഇരുപത്തിയെട്ടുകാരനായ ഗരീബ് നവാസിനെ പിടികൂടിയത്. യാത്രക്കിടെ വെമ്ബായത്ത് വച്ച്‌ എക്സൈസ് സംഘം പിടികൂടുമ്ബോള്‍ കാറില്‍ ഉണ്ടായിരുന്ന തിമിംഗല ചര്‍ദ്ദിയും നിരോധിത ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാല് കോടി രൂപ വിലയുള്ള നാല് കിലോ തിമിംഗല ചര്‍ദ്ദിയും ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം ഉണ്ടായിരുന്നത്. തുമ്ബ കടപ്പുറത്ത് നിന്ന് കോടികളുടെ തിമിംഗല ചര്‍ദ്ദി ലഭിച്ചുവെന്ന ഗരീബിന്‍റെ മൊഴി എക്സൈസ് സംഘം തള്ളി. മയക്കുമരുന്ന് അടക്കം കൈവശം വച്ചതോടെ വന്‍ സംഘങ്ങളുമായുള്ള ഗരീബിന്‍റെ ബന്ധമാണ് എക്സൈസ് സംഘം അന്വേഷിക്കുന്നത്.

ഗരീബിനെ പിടികൂടുന്നതിന് മുമ്ബ് കാട്ടായിക്കോണത്തെ എസ്‌എഫ്‌ഐ നേതാവ് അര്‍ജുനെയും നന്ദുവിനെയും എക്സൈസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കിയത്. ഗരീബിന്‍റെ മൊബൈല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായി. അഞ്ച് ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വെക്കുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തിമിംഗല ചര്‍ദ്ദിയുമായി ബന്ധപ്പെട്ട അന്വേഷണം വനംവകുപ്പിന് കൈമാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക