തിരുവനന്തപുരം: വനത്തിനുള്ളില്‍ മരത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി. ഭരതന്നൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയിലെത്തിയ പോലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലാണ് സംഭവം.

വലിയമല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ വൃദ്ധന്റെ അസ്ഥികൂടമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്. ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഇതിനുണ്ടെന്നും പോലീസ് പറയുന്നു. ഡിഎന്‍എ പരിശോധന നടത്തിയാല്‍ മാത്രമേ ആളെ തിരിച്ചറിയാന്‍ സാധിക്കൂ എന്നും പോലീസ് അറിയിച്ചു,

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇത് വലിയമല സ്വദേശിയുടെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചിലപ്പോള്‍, മൊബൈല്‍ ഫോണ്‍ പാലോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളുടേതാകാം എന്നും പോലീസ് സംശയിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക