ന്യൂഡല്‍ഹി: മരിച്ചെന്ന് കരുതിയ വയോധികന്‍ സംസ്‌കാരത്തിന് തൊട്ടുമുമ്ബ് ഉണര്‍ന്നു. ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജ് എന്ന 62 കാരനാണ് ചിതയിലേക്ക് എടുത്ത് സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്ബ് കണ്ണു തുറന്നത്.
മൃതശരീരം അന്ത്യകര്‍മ്മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തീ കത്തിയ്‌ക്കുന്നതിന് മുന്‍പ് മുഖത്ത് ഇട്ടിരിക്കുന്ന തുണി മാറ്റിയപ്പോഴാണ് മൃതദേഹത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സതീശ് കണ്ണ് തുറക്കുകയും ശ്വാസം വലിക്കാന്‍ തുടങ്ങുകയും ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വയോധികന്‍ ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നയാള്‍ പിന്നീട് മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സതീശിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.