CrimeKeralaNews

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ്; പ്രതി കൊതുക് തിരി കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ജയിലില്‍വച്ച്‌ കൊതുകുതിരി കഴിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

ad 1

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ഏലംകുളം എളാട് കൂഴന്തറ സ്വദേശിയും എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയുമായ ദൃശ്യയെ(21) പ്രതി വീട്ടില്‍ കയറി കുത്തിക്കൊന്നത്. കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. ദൃശ്യയെ ആക്രമിക്കാനുള്ള അനുകൂല സാഹചര്യമൊരുക്കാനായി പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ ടോയ്സ് എന്ന കടയ്ക്ക് വിനീഷ് തീയിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എല്ലാവരും കടയിലേക്ക് പോയ തക്കം നോക്കിയായിരുന്നു പ്രതി കൃത്യം നടത്തിയത്.വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയ്ക്കൊപ്പം മുറിയിലുണ്ടായിരുന്ന സഹോദരി ദേവശ്രീയെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചു

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button