കാളികാവ്: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ വേട്ടയ്ക്കിറങ്ങിയവര്‍ ഒറ്റ ദിവസം കൊണ്ട് വെടിവച്ചിട്ടത് രണ്ടു ഡസന്‍ പന്നികളെ. കാളികാവ് -ചോക്കാട് പഞ്ചായത്തുകളിലെ കര്‍ഷകരാണ് സംഘടിച്ച്‌ കാടിളക്കി പന്നി നായാട്ടിനിറങ്ങിയത്. മനുഷ്യര്‍ക്കും കൃഷിക്കും കടുത്ത ഭീഷണിയായ പന്നികളെ കൊല്ലുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്.

പകല്‍ സമയത്ത് കൃഷിസ്ഥലത്ത് ഒളിച്ചിരിക്കുന്ന പന്നികളെ പുറത്തു ചാടിക്കുകയും വെടിവയ്ക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആമപ്പൊയില്‍ കൂനിയാറ ഭാഗങ്ങളിലാണ് പന്നിവേട്ട നടന്നത്. ഡിഎഫ്‌ഒയുടെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്കു ലൈസന്‍സുള്ള വരുമായ അഞ്ചുപേരാണ് തോക്കുമായി വേട്ടയ്ക്കിറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാളികാവ് ഫോറസ്റ്റ് റേഞ്ചില്‍ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇരുന്നൂറ്റി അന്പതോളം കാട്ടുപന്നികളെ കൊന്നു കുഴിച്ച മൂടിയിട്ടുണ്ട്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കര്‍ഷകര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും പന്നികളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെടിവച്ചുകൊന്ന പന്നികളെ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ കണക്കെടുപ്പിനും പരിശോധനയ്ക്കും ശേഷം വനത്തില്‍ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക