ന്യൂ ഡല്‍ഹി: കൊച്ചിയില്‍ പ്രമുഖ മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവം കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് രാജ്യസഭയില്‍ സുരേഷ് ഗോപി എം.പി. മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും, ഇത് തടഞ്ഞ് രക്ഷപ്പെടുന്നതിനിടെ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തിയതാണെന്നും സുരേഷ് ഗോപി ആരോപിച്ചു.

കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ തുറന്നടിച്ചു. ഇതിന് മുന്‍പും മോഡലുകളുടെ മരണം കൊലപാതകമാണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലിലെ നിര്‍ണായക തെളിവുകള്‍ അടങ്ങിയ ഡിവിആര്‍ നഷ്ടപ്പെട്ടതടക്കം കൂട്ടിവായിക്കുമ്ബോള്‍ കൊലപാത ശ്രമമാണ് നടന്നതെന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതും. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക