മലയാള സിനിമാലോകത്ത് ഏറ്റവും അധികം ഹിറ്റുകള്‍ ഉണ്ടായത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്ബോയിലാണ്. ഏറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ഈ കൂട്ടുകെട്ട് പ്രേക്ഷകന് സമ്മാനിച്ചത്. മോഹന്‍ലാലിന് വേണ്ടി നിരവധി തിരക്കഥകള്‍ ശ്രീനിവാസന്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ മിക്കതും വമ്ബന്‍ വിജയങ്ങളുമായിരുന്നു. എന്നാല്‍ വൈകാതെ ഇരുവരുടെയും സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.

അതിനു കാരണമായി പലരും പറയുന്നത് ‘സരോജ്കുമാര്‍’ എന്ന ചിത്രമാണ്. ശ്രീനിവാസന്‍ മനപ്പൂര്‍വം മോഹന്‍ലാലിനെ കളിയാക്കുന്നതിന് വേണ്ടിയാണ് ആ ചിത്രം സൃഷ്ട്ടിച്ചത് എന്ന ആരോപണം ശക്തമാണ്. റോഷന്‍ ആന്റ്രൂസ് സംവിധാനം നിര്‍വഹിച്ച ഉദയനാണ് താരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കിയത്. സരോജ് കുമാര്‍ പുറത്തിറങ്ങിയതോടെ ആന്റണി പെരുമ്ബാവൂരും ശ്രീനിവാസനും തമ്മില്‍ തുറന്ന വാക്ക്‌പോരു പോലും ഉണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച്‌ ഇപ്പോള്‍ തുറന്ന് പറയുകയാണ് ആന്റണി പെരുമ്ബാവൂര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്റണി പെരുമ്ബാവൂരിന്റെ വാക്കുകള്‍:

തന്നെ കളിയാക്കിക്കൊണ്ടുള്ള ചിത്രമാണെന്നറിഞ്ഞിട്ടും ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. എന്തെങ്കിലും രംഗം വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ ഒന്നും അദ്ദേഹം പറഞ്ഞില്ല. പക്ഷേ ഉദയനാണ് താരം ഒരു നല്ല സിനിമയായിരുന്നു. ആ ചിത്രം വിയജയിച്ചതോടെ വളരെ മോശമായി മറ്റൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ ചിത്രത്തില്‍ നായകനായി അഭിനയിച്ചു. ഇതില്‍ മോഹന്‍ലാലിനെ താറടിച്ചു കാണിക്കുന്ന നിരവധി രംഗങ്ങള്‍ ഉണ്ട്. ഈ ചിത്രത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ ക്യാമറാമാന്‍ എസ്.കുമാറിനെയും സംവിധായകനെയും ഞാന്‍ വിളിച്ചിരുന്നു. പിന്നീടാണ് ശ്രീനിവാസന്‍ ഒരു പത്ര സമ്മേളനം നടത്തി ഞാന്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങളോട് പറഞ്ഞത്. അതിനു ശേഷം ഇതുവരെ ശ്രീനിവാസനോട് ഞാന്‍ സംസാരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക