സഹനടിമാര്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച പാക്കിസ്ഥാനി നടിക്കെതിരെ കേസ്. നടി ഖുശ്ബുവിനും കൂട്ടാളിയായ കാഷിഫ് ചാനും എതിരെ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) സൈബര്‍ക്രൈം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലാഹോര്‍ തീയേറ്ററിലായിരുന്നു സംഭവം.

നടിയുടെ കൂട്ടാളിയായ കാഷിഫ് ചാനിനെ അറസ്റ്റ് ചെയ്തതായി എഫ്‌ഐഎ അറിയിച്ചു. 21 വരെ ഖുഷ്ബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി അവരെ അപകര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു ഖുഷ്ബുവിന്റെ ലക്ഷ്യം. തീയേറ്ററില്‍ ക്യാമറ വെക്കുന്നതിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും വേണ്ടി തീയേറ്റര്‍ ജീവനക്കാരന് ഒരു ലക്ഷം രൂപ നടി നല്‍കി. പിന്നീട് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തിയതായും എഫ്‌ഐഎ പിറ്റിഐയോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നാടകത്തിന്റെ നിര്‍മ്മാതാവ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എഫ്‌ഐഎയെ സമീപിച്ചത്. സഹനടിമാരുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഖുഷ്ബുവിനെ നാടകത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച പകയാണ് സംഭവത്തിന് പിന്നിലെന്ന് നിര്‍മ്മാതാവ് മാലിക് താരിഖ് മഹ്മൂദ് ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക