ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ 17കാരന്‍ സഹോദരിയുടെ കഴുത്തറുത്ത് കൊന്ന നിലയില്‍. പ്രണയ വിവാഹത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് 19കാരിയുടെ അരുംകൊലക്ക് കാരണം. തലയറ്റ മൃതദേഹത്തോടൊപ്പം നിന്ന് 17കാരനും മാതാവും സെല്‍ഫി എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കൂട്ടുനിന്ന അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് വൈജാപൂര്‍ തഹ്സിലിലെ ലാഡ്ഗോണ്‍ ഗ്രാമത്തിലാണ് സംഭവം. മറാത്തി സിനിമയെ മോഡലാക്കിയാണ് 17കാരന്‍ കൊല നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് നിമിത് ഗോയല്‍ പറഞ്ഞു. സഹോദരനും അമ്മക്കും വേണ്ടി 19കാരി അടുക്കളയില്‍നിന്ന് ചായ ഉണ്ടാക്കുന്നതിനിടെയായിരുന്നു കൊലപാതകം. തലയറ്റ മൃതദേഹത്തിനൊപ്പംനിന്ന് ഇരുവരും സെല്‍ഫിയുമെടുത്തു. ഇരുവരുടെയും ഫോണ്‍ പിടിച്ചെടുത്തെങ്കിലും ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഫോറന്‍സിക് പരിശോധനക്കായി ഫോണ്‍ കൈമാറി. കൊലപാതകത്തിന്‍റെ പ്രധാന തെളിവാണ് അതെന്നും പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍കുട്ടിക്കൊപ്പം കോളജില്‍ പഠിച്ചിരുന്ന യുവാവുമായി അടുപ്പത്തിലാകുകയും ഒളിച്ചോടി വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിവാഹത്തില്‍ അമ്മക്കും സഹോദരനും എതിര്‍പ്പുണ്ടായിരുന്നു. ജൂണിലാണ് ഇരുവരും നാടുവിട്ടത്. തുടര്‍ന്ന് ഇരുകുടുംബങ്ങളും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എട്ടുദിവസത്തിന് ശേഷം ജൂണ്‍ 21ന് പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നു. വൈജാപൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇരുവരും ഹാജരാകുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇരുവരും ഒരേ ജാതിയില്‍പ്പെട്ടവരാണെങ്കിലും സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കിയെന്ന കാരണത്തെ ചൊല്ലിയാണ് ഇരുവര്‍ക്കും 19കാരിയോട് പകയുണ്ടായിരുന്നത്.

10 ദിവസം മുമ്ബ് അമ്മ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തുകയും പെണ്‍കുട്ടിയെ കണ്ട ശേഷം മടങ്ങുകയും ചെയ്തിരുന്നു. ഞായറാഴ്ച അമ്മയും മകനും വീണ്ടും ഇവരുടെ വീട്ടിലെത്തി. സംഭവം നടക്കുമ്ബോള്‍ 19കാരിയുടെ ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നു. അമ്മയും സഹോദരനും തൊട്ടടുത്ത മുറിയില്‍ വിശ്രമിക്കുകയായിരുന്നു. യുവതി ഇവര്‍ക്കായി ചായയുണ്ടാക്കുകയും ചെയ്തു. ഇതിനിടെ സഹോദരന്‍ അടുക്കളയില്‍ അതിക്രമിച്ച്‌ കയറുകയും കൊലപാതകം നടത്തുകയുമായിരുന്നു. തലവെട്ടി മാതാവിന് നല്‍കി സെല്‍ഫി എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക