ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യപ്പെടുന്ന ‘പ്രതികാര അശ്ലീല വിഡിയോകളും ചിത്രങ്ങളും’ (revenge porn) പ്രചരിക്കുന്നതു തടയാന്‍ ഇവയുടെ മാതൃകമ്പനിയായ മെറ്റാ നടപടി പ്രഖ്യാപിച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട്. ലോകത്ത് എവിടെയുമുള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താം. വ്യക്തികൾ ഉള്‍പ്പെടുന്ന സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളോ വിഡിയോകളോ, അവരുടെ സമ്മതം വാങ്ങാതെ പ്രചരിപ്പിച്ചേക്കാം എന്നു തോന്നിയാല്‍ സ്റ്റോപ്എന്‍സിഐഐ.ഓര്‍ഗ് (StopNCII.org) എന്ന ആഗോള വെബ്‌സൈറ്റില്‍ പരാതി നൽകാമെന്നാണ് പറയുന്നത്. ബ്രിട്ടൻ കേന്ദ്രമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായ റിവഞ്ജ് പോണ്‍ ഹെല്‍പ്‌ലൈനുമായി ചേര്‍ന്നാണ് മെറ്റാ പുതിയ നീക്കം നടത്തിയിരിക്കുന്നത്.

എന്താണ് പ്രതികാര അശ്ലീല വിഡിയോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാളുമായി പങ്കുവയ്ക്കുന്ന സ്വകാര്യ നിമിഷങ്ങളുടെ വിഡിയോകളും ഫൊട്ടോകളും പകര്‍ത്തി വയ്ക്കുകയും, ഈ വ്യക്തി പിന്നീട് പങ്കാളി പറഞ്ഞാല്‍ കേള്‍ക്കാതെ വരുമ്പോള്‍ അവ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയെ ആണ് റിവഞ്ജ് പോണ്‍ എന്നു വിളിക്കുന്നത്. ഇത്തരം കേസുകളിലെല്ലാം തന്നെ സ്ത്രീകളാണ് ഇരകള്‍.

തങ്ങളുടേത് ഒരു വലിയ ചുവടുവയ്പ്പാണ് എന്നാണ് റിവഞ്ജ് പോണ്‍ ഹെല്‍പ്‌ലൈനിന്റെ മാനേജര്‍ സോഫി മോര്‍ട്ടിമര്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രശ്‌നം മൂലം വിഷമം അനുഭവിക്കുന്നവർക്ക് അതു നിയന്ത്രിക്കാനുള്ള അധികാരം നല്‍കുക എന്നിടത്താണ് പുതിയ നീക്കത്തിന്റെ മര്‍മം ഇരിക്കുന്നതെന്ന് അവര്‍ പറയുന്നു. 2017ല്‍ ഇത്തരത്തിലൊരു നീക്കം ഫെയ്‌സ്ബുക് സ്വന്തമായി ഓസ്‌ട്രേലിയയില്‍ തുടങ്ങിയിരുന്നു. പങ്കാളിയുടെ നീക്കത്തിനെതിരെ ഇരകള്‍ക്ക് പരാതി നല്‍കാൻ അവസരം നല്‍കുകയായിരുന്നു ഉദ്ദേശം. അത് ഫെയ്‌സ്ബുക്കിനുള്ളില്‍ തന്നെയായിരുന്നു.

പുതിയ നീക്കം സ്വതന്ത്ര വെബ്‌സൈറ്റുമായി ചേര്‍ന്ന്

എന്നാല്‍ തങ്ങളിപ്പോള്‍ നടത്തിയിരിക്കുന്ന നീക്കം ഒരു സ്വതന്ത്ര വെബ്‌സൈറ്റിലേക്ക് പരാതികള്‍ നല്‍കാനുളള അവസരമാണെന്ന് കമ്പനിയുടെ ആഗോള സുരക്ഷാ നയം വിഭാഗത്തിന്റെ മേധാവി കരുണാ നയിന്‍ (Nain) പറയുന്നു. പുതിയ നീക്കം വഴി ഏതു പ്ലാറ്റ്‌ഫോമിലൂടെ ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കപ്പെട്ടാലും ഇരകള്‍ക്ക് പരാതി നല്‍കാന്‍ സാധിക്കുമെന്ന് കരുണ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനു മുൻപ് തന്നെ പരാതി നല്‍കാമെന്നാണ് പറയുന്നത്.

മെറ്റാ കമ്പനിക്കൊപ്പം ചേര്‍ന്നിരിക്കുന്നത് സ്റ്റോപ്എന്‍സിഐഐ എന്ന വെബ്‌സൈറ്റാണ്. ഈ പേര് വികസിപ്പിക്കുമ്പോള്‍ ലഭിക്കുന്നത് സ്‌റ്റോപ്പ് നോണ്‍ കണ്‍സെന്‍ഷ്വല്‍ ഇന്റിമേറ്റ് ഇമേജസ് എന്നാണ്. അതായത് സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നതു തടയുക എന്നാണ് അര്‍ഥം. പക്ഷേ, പുതിയ നീക്കത്തിന് ചില പ്രായോഗിക പ്രശ്‌നങ്ങളും ഉണ്ട്.

ഇരയ്ക്ക്ഫോണിന്റെ ഗ്യാലറിയിലുള്ള നഗ്ന വിഡിയോകളും ഫൊട്ടോകളും സ്റ്റോപ്എന്‍സിഐഐ.ഓര്‍ഗിന്റെ വെബ്‌സൈറ്റിലെത്തി അപ്‌ലോഡ് ചെയ്യണം. ഇവ പ്രോസസ് ചെയ്യാനുള്ള സമ്മതപത്രവും നല്‍കണം. സ്റ്റോപ്എന്‍സിഐഐ.ഓര്‍ഗിന് ആഗോള തലത്തില്‍ 50 പങ്കാളികളാണ് ഉള്ളത്. ഈ കമ്പനികളെല്ലാം ചിത്രങ്ങളുടെയും വിഡിയോകളുടെയും ദുരുപയോഗം തടയുന്നതിന് ശ്രമിക്കുന്നവയോ, ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി നിലകൊള്ളുന്നവയോ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവയോ ആണ്. ഈ കമ്പനികള്‍ക്കൊന്നും ഇര അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും നല്‍കില്ല. മറിച്ച് സ്റ്റോപ്എന്‍സിഐഐ.ഓര്‍ഗ് നല്‍കുന്ന ഹാഷു ചെയ്ത മെറ്റീരിയല്‍ മാത്രമാണ് ലഭിക്കുക. ഇതുവഴി ഓരോ പ്ലാറ്റ്‌ഫോമിലും പോയി പരാതി നല്‍കുക എന്നത് ഒഴിവാക്കാം എന്നാണ് ഈ കമ്പനികള്‍ അവകാശപ്പെടുന്നത്. ഒരു പ്ലാറ്റ്‌ഫോമില്‍ സാമ്യമുള്ള മെറ്റീരിയല്‍ കണ്ടെത്തിയാല്‍ കണ്ടെന്റ് മോഡറേറ്റര്‍മാര്‍ റിവ്യൂ നടത്തുകയും അത് നീക്കംചയ്യുകയും ചെയ്യും. ഒരിക്കല്‍ ഇത് കണ്ടെത്തിയാല്‍ ഭാവിയില്‍ സമാനമായി വിഡിയോ അപ്‌ലോഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തുമെന്നും പറയുന്നു.

ഇരയ്ക്ക് എന്താണ് ചെയ്യാനാകുക?

പങ്കാളി തന്റെ വിഡിയോ അല്ലെങ്കില്‍ ഫൊട്ടോ പ്രചരിപ്പിച്ചേക്കാമെന്നു തോന്നിയാല്‍ സ്റ്റോപ്എന്‍സിഐഐ.ഓര്‍ഗിലെത്തി തങ്ങളാണ് ചിത്രത്തിലുള്ളത് എന്നുള്ളതിന് ഉറപ്പു നല്‍കണം. തുടര്‍ന്ന്, പങ്കാളി പ്രചരിപ്പിക്കാന്‍ സാധ്യതയുള്ള വിഡിയോ അല്ലെങ്കില്‍ ഫോട്ടോ നേരത്തെ അപ്‌ലോഡ് ചെയ്യണം. അല്ലെങ്കില്‍ തങ്ങള്‍ പൂര്‍ണമായി നഗ്നരായി ഇരിക്കുന്നതോ, ഭാഗികമായി നഗ്നരായി ഇരിക്കുന്നതോ ആയിട്ടുള്ള ഫോട്ടോകളും വിഡിയോകളും അപ്‌ലോഡ് ചെയ്യണം. ഇത് ഉപയോഗിച്ചാണ് ഒരു വ്യക്തിക്കു വേണ്ടിയുള്ള സവിശേഷമായ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റുകള്‍ അല്ലെങ്കില്‍ ഹാഷുകള്‍ തയാറാക്കുക. ഈ ഹാഷുകള്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കം പുതിയ നീക്കവുമായി സഹകരിക്കുന്ന എല്ലാ കമ്പനികള്‍ക്കും നല്‍കും.

ഫോണിന്റെ ഗ്യാലറിയിലുള്ള നഗ്ന വിഡിയോകളും ഫൊട്ടോകളും സ്റ്റോപ്എന്‍സിഐഐ.ഓര്‍ഗിന്റെ വെബ്‌സൈറ്റിലെത്തി അപ്‌ലോഡ് ചെയ്യണം. ഇവ പ്രോസസ് ചെയ്യാനുള്ള സമ്മതപത്രവും നല്‍കണം. സ്റ്റോപ്എന്‍സിഐഐ.ഓര്‍ഗിന് ആഗോള തലത്തില്‍ 50 പങ്കാളികളാണ് ഉള്ളത്. ഈ കമ്പനികളെല്ലാം ചിത്രങ്ങളുടെയും വിഡിയോകളുടെയും ദുരുപയോഗം തടയുന്നതിന് ശ്രമിക്കുന്നവയോ, ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി നിലകൊള്ളുന്നവയോ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവയോ ആണ്.

ഈ കമ്പനികള്‍ക്കൊന്നും ഇര അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും നല്‍കില്ല. മറിച്ച് സ്റ്റോപ്എന്‍സിഐഐ.ഓര്‍ഗ് നല്‍കുന്ന ഹാഷു ചെയ്ത മെറ്റീരിയല്‍ മാത്രമാണ് ലഭിക്കുക. ഇതുവഴി ഓരോ പ്ലാറ്റ്‌ഫോമിലും പോയി പരാതി നല്‍കുക എന്നത് ഒഴിവാക്കാം എന്നാണ് ഈ കമ്പനികള്‍ അവകാശപ്പെടുന്നത്. ഒരു പ്ലാറ്റ്‌ഫോമില്‍ സാമ്യമുള്ള മെറ്റീരിയല്‍ കണ്ടെത്തിയാല്‍ കണ്ടെന്റ് മോഡറേറ്റര്‍മാര്‍ റിവ്യൂ നടത്തുകയും അത് നീക്കംചയ്യുകയും ചെയ്യും. ഒരിക്കല്‍ ഇത് കണ്ടെത്തിയാല്‍ ഭാവിയില്‍ സമാനമായി വിഡിയോ അപ്‌ലോഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തുമെന്നും പറയുന്നു.

ഹാഷിങ് ടെക്‌നോളജി വികസിപ്പിച്ചെടുത്തത് ഫെയ്‌സ്ബുക് ആണ്. പക്ഷേ തങ്ങള്‍ക്കു മാത്രമായി ഇത്തരം കണ്ടെന്റ് പ്രചരിപ്പിക്കുന്നത് തടയാനാവില്ല എന്നായിരുന്നു കമ്പനിയുടെ സുരക്ഷാ വിഭാഗത്തിന്റെ മേധാവി ആയിരുന്ന ആന്റിഗണ്‍ ഡേവിസ് 2019ല്‍ പ്രതികരിച്ചത്. തുടര്‍ന്നാണ് അവര്‍ സ്റ്റോപ്എന്‍സിഐഐ.ഓര്‍ഗുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. അതേസമയം, തങ്ങളുടെ സിസ്റ്റത്തിന് ചില പരിമിതികളുണ്ടെന്നും നയിന്‍ സമ്മതിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക