കണ്ണൂര്‍: സിപിഐക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍. സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ. സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ സിപിഐഎം നടപടി എടുത്താല്‍ ഉടന്‍ സിപിഐയില്‍ ചേക്കേറുമെന്നും എംവി ജയരാജന്‍ പറഞ്ഞു.

അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിനു സിപിഐഎം നടപടി എടുത്തവരെയും സ്വീകരിച്ചിരുത്താന്‍ സിപിഐ സന്നദ്ധമാവുന്നു. ഒരു പാര്‍ട്ടിക്ക് ഇത്തരം ഒരു ഗതികേട് വന്നല്ലോ എന്നും ജയരാജന്‍ പരിഹസിച്ചു. തളിപ്പറമ്ബിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എംവി ജയരാജന്റെ പ്രസ്താവന. ചിലര്‍ക്ക് ചിലരെ കുറ്റപ്പടുത്തിയാല്‍ മാത്രമേ പുറത്തേക്ക് പോകാന്‍ പറ്റു. ഒന്നും രണ്ടും ആളുകള്‍ പോയാല്‍ തകരുന്നതല്ല ഈ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തളിപ്പറമ്ബില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരന്‍ അറുപതോളം പ്രവര്‍ത്തകരെകൂട്ടി സിപിഐയില്‍ ചേര്‍ന്നിരുന്നു. മുരളീധരനെ അനുകൂലിക്കുന്നവരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചുചേര്‍ത്തത്. അതിനിടെ തളിപ്പറമ്ബ് മാന്തംകുണ്ടില്‍ സിപിഐ സ്ഥാപിച്ച കൊടിമരം സിപിഎം പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക