തേനി: മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട അഭിഭാഷകനെ 70കാരനും മക്കളും ചേര്‍ന്ന് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കൂടലൂര്‍ സ്വദേശി മദന്‍ (39) ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കൂടലൂര്‍ കുള്ളപ്പഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദിരന്‍ (47), സ്വദേശി (36), ബന്ധു കുമാര്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

കരുണാനിധിയുടെ മകനും അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനെ (42) കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മദന്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ ആറിനാണ് ഉത്തമപാളയം കോവിന്ദന്‍പെട്ടിയിലെ ഭൂമിവില്‍പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് രഞ്ജിത്ത് കുമാര്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മദന്‍ അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയിലിലായിരുന്ന മദന്‍ ഈയിടെയാണു പുറത്തിറങ്ങിയത്. ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍നിന്നു സ്വന്തം ഓഫിസിലേക്കു ബൈക്കില്‍ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്ത് യൂനിയന്‍ ഓഫിസിനു സമീപത്തുവെച്ച്‌ കരുണാനിധിയും സംഘവും ആക്രമിക്കുകയായിരുന്നു. മദന്‍റെ ബൈക്കില്‍ കാറിടിപ്പിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക