തൃശൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് പെയിന്‍റിങ്ങ് തൊഴിലാളി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ മാസം 12നാണ് രമേശ് ആത്മഹത്യ ചെയ്തത്.

5000 രൂപയാണ് രമേശ് ബ്ലേഡ് മാാഫിയയുടെ കൈയില്‍ നിന്നും പലിശക്കെടുത്തത്. പ്രതിദിനം 300 രൂപ പലിശ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. തവണകളായി ഇതുവരെ10,300 രൂപ തിരികെ നല്‍കിയെങ്കിലും രമേശിനെ പലിശക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു. കുടുംബ സുഹൃത്തിന്‍റെ ബന്ധുവിന്‍റെ കമ്ബനിയില്‍ നിന്നാണ് രമേശ് പണം കടമെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രമേശിന്‍റെ ഭാര്യയെ പലിശക്കാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ആഗസ്റ്റ് ആറാം തിയതിയാണ് രമേശ് പണം കടമെടുത്തത്. കടമെടുത്തതിന്‍റെ ഇരട്ടിയിലധികം പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയയുടെ ഭീഷണി തുടര്‍ന്നു. പണം കൊടുക്കാതായപ്പോള്‍ രമേശന്‍റെ വാഹനം ബ്ലേഡ് മാഫിയ പിടിച്ചെടുത്തു. പൊലീസില്‍ പരാതി നല്‍കിയതോടെ ഭീഷണി വര്‍ധിച്ചു. ഇതില്‍ മനം നൊന്താണ് രമേശ് ആത്മഹത്യ ചെയ്തത് എന്നും രമേശിന്‍റെ കുടുംബം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക