തിരുവനന്തപുരം: സുരക്ഷാപ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുകൂടി ശബരിമലയും പരിസരപ്രദേശങ്ങളും പ്രത്യേക സുരക്ഷാമേഖലയായി തുടരും.
ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒൗേദ്യാഗികമായി ഉത്തരവ് പുറപ്പെടുവിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ മുന്‍ വര്‍ഷങ്ങളിലുണ്ടായ സുരക്ഷാ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഒരു വര്‍ഷംകൂടി പ്രത്യേക സുരക്ഷമേഖല നിലനിര്‍ത്തണമെന്നായിരുന്നു െപാലീസിെന്റ ആവശ്യം.
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പൊലീസ് നിശ്ചയിക്കുന്ന എണ്ണം ഭക്തര്‍ക്ക് മാത്രമാകും ക്ഷേത്ര പ്രവേശനം അനുവദിക്കുക. ക്ഷേത്രത്തില്‍ ഭക്തര്‍ തങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ തുടരും. ഇൗ മാസം 16 ന് മണ്ഡലകാല ആരംഭം മുതല്‍ ഇൗ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. സംശയമുള്ളവരെ കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയെന്നതുള്പ്പെടെ അധികാരവും പൊലീസിനുണ്ടാകും.
ഫലത്തില്‍ അടുത്ത ഒരുവര്‍ഷവും ക്ഷേത്രത്തിെന്റ സുരക്ഷ പൂര്‍ണമായും പൊലീസിെന്റ ഉത്തരവാദിത്തത്തിലായിരിക്കും. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെയുണ്ടായ സുരക്ഷാ പ്രശ്നങ്ങളെതുടര്‍ന്ന് 2018 ലാണ് ശബരിമലയെയും പരിസരപ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇലവുങ്കല്‍മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നത്
.അതേസമയം കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യവകുപ്പിെന്റ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാകും ഭക്തരെ കടത്തിവിടുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തെത്തുന്നവര്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചതിെന്റ സര്‍ട്ടിഫിക്കറ്റ്, ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.