തെങ്കാശി: ഉദ്ഘാടനം പ്രമാണിച്ച്‌ ആദ്യമെത്തുന്ന 3000 പേര്‍ക്ക് 50 രൂപക്ക് സാരി വാഗ്ദാനം ചെയ്തതോടെ തമിഴ്നാട്ടിലെ കടയില്‍ തടിച്ചുകൂടിയത് അയ്യായിരത്തിലേറെ സ്ത്രീകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മാസ്ക് പോലും ധരിക്കാതെ സ്ത്രീകള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് പൊലീസ് കടയുടമയില്‍നിന്ന് 10,000 രൂപ പിഴയും ഈടാക്കി. തമിഴ്നാട് ആലങ്കുളം വസ്ത്രവ്യാപാര കേന്ദ്രത്തിലാണ് വിവാദമായ  സംഭവം.

താലൂക്ക് ഓഫിസിന് എതിര്‍വശത്തും പൊലീസ് സ്റ്റേഷനില്‍ നിന്ന് 800 മീറ്റര്‍ അകലെയുമാണ് വസ്ത്രവ്യാപാരശാല. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ആദ്യമെത്തുന്ന 3000 പേര്‍ക്ക് 50 രൂപക്ക് സാരി വില്‍ക്കുമെന്നായിരുന്നു വാഗ്ദാനം. അതെ സമയം ഉദ്ഘാടനത്തിന് മുമ്ബുതന്നെ തിരുനെല്‍വേലി-തെങ്കാശി ദേശീയപാതയില്‍ 50 രൂപയുടെ സാരി പരാമര്‍ശിക്കുന്ന ബാനര്‍ ഉയര്‍ത്തിയിരുന്നു. ഉദ്ഘാടന ദിവസം രാവിലെതന്നെ തൊട്ടടുത്ത ഗ്രാമത്തില്‍നിന്നുപോലും സ്ത്രീകള്‍ ആലംകുളത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സാരി വാങ്ങാന്‍ എത്തിയ സ്ത്രീകള്‍ ആരും മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലവും പാലിച്ചിരുന്നില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസുകാരെയും വിന്യസിച്ചിരുന്നു’ -ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ കടയുടമക്കും മാനേജര്‍ക്കുമെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയും കടയുടമക്ക് മേല്‍ 10,000 രൂപ പിഴയിടുകയും ചെയ്‌തു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക