സിനിമാ ജീവിതത്തില്‍ നിന്നും തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ലക്ഷ്മി റായ് അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത് സമൂഹ മാധ്യമത്തില്‍ വീണ്ടും ചർച്ച ആയി മാറി. സിനിമയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ചും പുതിയ നടിമാര്‍ നേരിടേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ചുമൊക്കെ താരം തുറന്നു സംസാരിച്ചു. ലക്ഷ്മിയുടെ ഒരു സുഹൃത്തിനുണ്ടായ അനുഭവവും താരം ഇതോടൊപ്പം പറയുന്നുണ്ട്.
തൻ്റെ സുഹൃത്ത് മോഡലിംഗ് മേഖലയില്‍ വലിയ തല്‍പര്യം ഉണ്ടായിരുന്ന ആളായതുകൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വല്ലാതെ ആഗ്രഹിച്ചു. അങ്ങനെ ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വച്ചുണ്ടായ അനുഭവമാണ് ലക്ഷ്മി വെളിപ്പെടുത്തിയത്. അണിയറ പ്രവര്‍ത്തകര്‍ പിരീഡ്സ് ഉള്ള സമയത്ത് ചില പ്രത്യേക തരം രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാനും വളരെ വലിയ രീതിയില്‍ ശബ്ദമുണ്ടാക്കുവാനും ആവശ്യപ്പെടുകയായിരുന്നു. ഇത് തൻ്റെ സുഹൃത്തിനെ വല്ലാതെ ഉലച്ചു കളഞ്ഞു. ആ ഒരു അനുഭവത്തിന് ശേഷം സുഹൃത്ത് അഭിനയ മോഹം എന്നെന്നേക്കുമായി ഉപേക്ഷിച്ചുവെന്ന് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അതുപോലെ തന്നെ ഓഡിഷനു എത്തിയ പല താരങ്ങളും അവിടെ വെച്ച് വസ്ത്രങ്ങള്‍ മാറ്റി വെറും അടി വസ്ത്രം മാത്രം ഇട്ടു കൊണ്ട് നിരവധി സമയം സ്റ്റുഡിയോയില്‍ തുടരാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് ലക്ഷ്മി റായ് പറയുന്നു. ഏറ്റവും ബുദ്ധിമുട്ടുള്ളത് അടിവസ്ത്രമിട്ടുകൊണ്ട് റാംപ് വാക്ക് നടത്തിക്കുന്നതാണ്. എന്നാല്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം കലശലായി ഉള്ളതുകൊണ്ടു തന്നെ മിക്കവരും ഇതൊക്കെ സഹിക്കാന്‍ തയ്യാറാകുമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കാനായി ഒരു ഗ്രൂപ്പ് ആളുകള്‍ ബോളിവുഡ് സിനിമയില്‍ ഉണ്ടെന്നും ഇവര്‍ ആരോപിച്ചു. കാസ്റ്റിംഗ് കൗച് ചെയ്യുന്നവര്‍ അത്തരം പ്രവര്‍ത്തനം ഇപ്പൊഴും തുടര്‍ന്നുകൊണ്ട് പോവുകയാണെന്നും ലക്ഷ്മി റോയ് തുറന്നു പറയുന്നു.