തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്‍ക്ക് നിയമനം നല്‍കി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി, പൊലിസ് ട്രെയിനിംഗ് എഡിജിപി ആയി നിയമിച്ചു. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്‌കോയുടെ പുതിയ എംഡി. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്.
ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയില്‍വേ എസ്പിയായി ആണ് പുതിയ നിയമനം. ഷൗക്കത്ത് അലി ആണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ് പി.കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ രാഹുല്‍ ആര്‍ നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കെ വി സന്തോഷ് കുമാര്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും.
പുതിയ നിയമനങ്ങൾ ഇങ്ങനെ:
യോഗേഷ് ഗുപ്ത – AGDP ട്രെയിനിംഗ്
ശ്യാം സുന്ദര്‍ – ബെവ്കോ MD
രാഹുല്‍ ആര്‍ നായര്‍ ക്രൈം ബ്രാഞ്ച് കോഴിക്കോട്.
ചൈത്ര തെരേസാ ജോണ്‍ – sp റെയില്‍വേ
ആര്‍ ആനന്ദ് AlG ഹെഡ്ക്വാര്‍ട്ടേഴ്സ്
അജിത് കുമാര്‍ KAP – 2 കമാഡന്‍റ്
D മോഹനന്‍ – പബ്ലിക്ക് ഗ്രീവന്‍സ് സെല്‍ AIG
അമോസ് മാമന്‍ – ടെലികോം SP
ഷൗക്കത്തലി – SP തീവ്രവാദ വിരുദ്ധ സേന
KV സന്തോഷ്- ക്രൈം ബ്രാഞ്ച് മലപ്പുറം
കുര്യാക്കോസ്- ക്രൈംബ്രാഞ്ച് ഇടുക്കി
ശശിധരന്‍- വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ കോഴിക്കോട്
പി.എന്‍ രമേശ് കുമാര്‍- സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എറണാകുളം
സുനില്‍- സ്റേററ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട്