ദില്ലി: അസമില്‍ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ വ്യത്യസ്ത ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. എങ്കിലും തിരിച്ചുവന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് ഭര്‍ത്താവിന്റെ പ്രതികരണം. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആസാമിലെ ദിംഗ്ലക്കര്‍ ഗ്രാമത്തിലാണ് ഇവരുടെ താമസം. മൂന്ന് മക്കളുള്ള സ്ത്രീയുടെ ഇളയകുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. വ്യത്യസ്ത പുരുഷന്‍മാരൊപ്പം ഒളിച്ചോടുകയും ദിവസങ്ങള്‍ക്കകം തിരിച്ചുവരികയും ചെയ്യുന്നതാണ് നേരത്തെയുള്ള അനുഭവമെന്ന് ഭര്‍ത്താവ് പറയുന്നു.കൃത്യമായി പറഞ്ഞാല്‍ 25-ാം തവണയാണ് അവര്‍ ഓരോ പുരുഷന്മാരുടെ കൂടെ ഒളിച്ചോടുന്നത്. പ്രദേശത്തുള്ള ഒരാളുമായാണ് ഇത്തവണ ഒളിച്ചോടിയതാണ് വിവരമെന്നും കൃത്യമായി അറിയില്ലെന്നും ഭര്‍ത്താവ് പറയുന്നു.ഡ്രൈവറാണ് ഇവരുടെ ഭര്‍ത്താവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്തംബര്‍ നാലിന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണാനില്ലായിരുന്നു. ആടിന് തീറ്റ കണ്ടെത്താന്‍ പോവുകയാണെന്ന് പറഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അയല്‍ വീട്ടില്‍ ഏല്‍പ്പിച്ചയാിരുന്നു ഒളിച്ചോട്ടം. പോകുമ്ബോള്‍ വീട്ടില്‍ നിന്ന് 22000 രൂപയും ആഭരണങ്ങളും കൊണ്ടുപോയതായും ഭര്‍ത്താവ് പറയുന്നു. അതേസമയം, വിവാഹ ശേഷം ഇവര്‍ പ്രദേശത്തെ പല പുരുഷന്മാരുമായി അവിഹിത ബന്ധം പുലത്തിയിരുന്നതായി നാട്ടുകാരും പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക