തൃശൂര്‍: ലോട്ടറി അടിച്ച മോഷണക്കേസിലെ പ്രതി ലോട്ടറി വില്‍പ്പനശാലയില്‍ കൊടുത്ത് പണം വാങ്ങാനെത്തിയപ്പോള്‍ പോലീസ് പിടിയിലാകുന്നത് ഒരുപക്ഷെ ഇതാദ്യത്തെ സംഭവമായിരിക്കും. തൃശ്ശൂരിലാണ് സംഭവം. തൃശൂര്‍ സ്വദേശി സ്റ്റാന്‍ലിയെയാണ് പൊലീസ് പിടികൂടിയത്. ഓഗസ്റ്റ് 25 ന് പൂങ്കുന്നം കുട്ടന്‍കുളങ്ങരയിലെ ഒരു പലചരക്കുകടയില്‍ സ്റ്റാന്‍ലി മോഷണം നടത്തിയിരുന്നു.കടയുടെ അകത്ത് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 15000 രൂപയും വില്‍പ്പനയ്ക് വെച്ചിരുന്ന ഏതാനും ലോട്ടറിടിക്കറ്റുകളും ഇയാള്‍ മോഷ്ടിച്ച്‌ കൊണ്ടുപോയി.

ഈ സംഭവത്തില്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍, സ്റ്റാന്‍ലി മോഷ്ടിച്ചു കൊണ്ടുപോയ ലോട്ടറിടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേ ദിവസം നടന്നു. അതില്‍ നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്ബറുകള്‍ക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കുകയുണ്ടായി.അങ്ങിനെ ആകെ അറുപതിനായിരം രൂപയുടെ സമ്മാനം നഷ്ടപ്പെട്ട ലോട്ടറിടിക്കറ്റിന് ലഭിച്ചിട്ടുള്ളതായി അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷ്ടിച്ചുകൊണ്ടുപോയ ലോട്ടറിടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുള്ളതിനാല്‍, ലോട്ടറി ടിക്കറ്റുകള്‍ പണമാക്കി മാറ്റാന്‍ കള്ളന്‍ എത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഊഹിച്ചു. അക്കാരണത്താല്‍ തന്നെ, തൃശൂരിലേയും പരിസരത്തേയും ലോട്ടറി ചില്ലറ വില്‍പ്പനശാലകളില്‍ വളരെ രഹസ്യമായി പോലീസ് മുന്നറിയിപ്പ് നല്‍കി. ജില്ലാ ലോട്ടറി ഓഫീസിലും അറിയിപ്പു നല്‍കിയിരുന്നു. പ്രതീക്ഷിച്ചതുപോലെ സ്റ്റാന്‍ലി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി തൃശൂരിലെ ലോട്ടറി വില്‍പ്പനശാലയില്‍ എത്തി.

തുടര്‍ന്ന് തന്റെ കൈയില്‍ നിന്ന് മോഷണം പോയ ലോട്ടറിടിക്കറ്റുകളാണെന്ന് ലോട്ടറി വില്‍പ്പന കടക്കാരന്‍ ഉറപ്പുവരുത്തി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് അവിടേക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ലിയെ കൈയോടെ പൊക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സ്റ്റാന്‍ലി തന്നെയാണ് കടയുടെ ഷട്ടര്‍ കമ്ബിപ്പാരകൊണ്ട് കുത്തിത്തുറന്ന്, പണവും ലോട്ടറി ടിക്കറ്റുകളും മോഷണം ചെയ്തതെന്ന് പൊലീസിനോട് സമ്മതിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക