തിരുവനന്തപുരം: കെ.സുരേന്ദ്രനെതിരെ നടപടി തുടര്‍ന്നാല്‍ മുഖ്യമന്ത്രി വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍ പോയി കാണേണ്ടി വരുമെന്നുമുള്ള ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘രാധാകൃഷ്ണന്‍റെ ആളുകള്‍ വളരെ മുന്‍പേ ഇത്തരം ഭീഷണികള്‍ എന്‍റെ നേരെ ഉയര്‍ത്തിയതാണ്. അത് ജയിലില്‍ കിടക്കല്‍ അല്ല, അതിനപ്പുറമുള്ളത്, അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിന് ഒരു പ്രയാസവും ഉണ്ടായിട്ടില്ല’ മുഖ്യമന്ത്രി പറഞ്ഞു. നമ്മള്‍ ഒരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്തക്കളാണ് എന്ന് കരുതരുത്. അത് ശരിയായ നടപടി അല്ല. അത്തരം കാര്യങ്ങള്‍ നടപ്പാകില്ലെന്ന് നമ്മുടെ നാട് തെളിയിച്ച്‌ കഴിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

മക്കളെ ജയിലില്‍ പോയി കാണേണ്ടിവരും എന്ന് പറയുന്നതിന്‍റെ സന്ദേശം നാം ഗൗരവമായി കാണണം. മാധ്യമങ്ങളും ഗൗരവമായി ഇത് കാണണം. ഇവിടെ ഒരു കേസിന്‍റെ അന്വേഷണം നടക്കുന്നു. ആ കേസില്‍ അമിത താല്‍പ്പര്യത്തോടെയോ, തെറ്റായോ ഗവണ്‍മെന്‍റ് ഇടപെട്ടതായി ഇതുവരെ ആക്ഷേപം ഉയര്‍ന്നിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലോ, ആഭ്യന്തര മന്ത്രി എന്ന നിലയിലോ എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി ആക്ഷേപമില്ല. അപ്പോ എന്താണ് ഉദ്ദേശം, നിങ്ങള്‍ ഈ കേസ് അന്വേഷിക്കുകയാണ് അല്ലെ. അതിനാല്‍ സംസ്ഥാനത്ത് ഭരണത്തിലുള്ളവരെ ഭീഷണിപ്പെടുത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭീഷണി എന്‍റെയടുത്ത് ചിലവാകുമോ, ഇല്ലയോ എന്നത് മറ്റൊരു കാര്യം. പക്ഷെ ഒരു ഭീഷണി പരസ്യമായി ഉയര്‍ത്തുകയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രിക്കെതിരായ ഭീഷണിയായി അതിനെ കാണണം. എന്താണ് അതിന്‍റെ ഉദ്ദേശം. തെറ്റായ രീതിയില്‍ ഞാന്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ഈ ഭീഷണിയുടെ ഉദ്ദേശം. ഇതാണ് ഭീഷണി. ഇത് പൊതുസമൂഹം ഉള്‍കൊള്ളണം. പിന്നെ എന്‍റെ കാര്യം, ഇത്തരം ഭീഷണി ഒരു തരം സംരക്ഷണവുമില്ലാത്ത കാലത്തും എങ്ങനെ കടന്നുവന്നുവെന്ന് ഓര്‍ത്താല്‍ മതി – മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക