തിരുവനന്തപുരം: തടസ്സമില്ലാതെ അഴിമതി നടത്താന്‍ സാധിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പിണറായി സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നതെന്ന് നജീബ് കാന്തപുരം എം.എല്‍.എ. ലോകായുക്തയെ നിര്‍വീര്യമാക്കാന്‍ പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമാര്‍ഗം പരിശോധിച്ചാല്‍ പിണറായി വിജയന്‍ ‘മുണ്ടുടുത്ത മോദിയാണ്’ എന്ന ശൈലി നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായി’യാണ് എന്നാക്കി പരിഷ്‌ക്കരിക്കേണ്ട സ്ഥിതിയായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകായുക്തയെ നിര്‍വീര്യമാക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. അല്ലെങ്കിലും അഴിമതിയുടെയും ലോകായുക്തയുടെയും (കേന്ദ്രത്തില്‍ ലോക്പാല്‍) കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാടിന് ചേരുന്ന ഒരു ഓര്‍ഡിനന്‍സുമായി ചെന്നാല്‍ ബി.ജെ.പി അതിന് എങ്ങനെ എതിരുപറയും? കേന്ദ്രനയത്തോടു താദാത്മ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകളാണല്ലോ ബി.ജെ.പിയുടെ ആവശ്യം. നിലവിലുള്ള ഒരു നിയമം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന അല്ലെങ്കില്‍ അപര്യാപ്തമാകുന്ന സാഹചര്യത്തിലാണ് അതില്‍ ഭേദഗതി അവശ്യമായി വരിക. എന്നാല്‍ ഒരു നിയമം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതിന്റെ പേരില്‍ ഭേദഗതി ചെയ്യപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമായിരിക്കും-ഫേസ്ബുക്ക് കുറിപ്പില്‍ നജീബ് വിമര്‍ശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകായുക്തയെ നിര്‍വീര്യമാക്കുന്ന ജനവിരുദ്ധ തീരുമാനം നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമായ മാര്‍ഗം കൂടി പരിശോധിച്ചാല്‍ പിണറായി വിജയന്‍ ‘മുണ്ടുടുത്ത മോദിയാണ്’ എന്ന ശൈലി പരിഷ്‌കരിച്ച്‌ നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായിയാണ്’ എന്നാക്കേണ്ട സമയമായി എന്നു വേണം കരുതാനെന്നും അദ്ദേഹം പരിഹസിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക