അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോര്‍ വോവ്കോവിന്‍സ്കി അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച റോച്ചസ്റ്ററിലെ മയോക്ലിനിക്കില്‍ വച്ചാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ മാതാവും മയോ ക്ലിനിക്കിലെ ഐ.സി.യു നഴ്സുമായ സ്വെറ്റ്ലാന വോവ്കോവിന്സ്ക മരണം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു.
ഇഗോറിനെ പിറ്റ്യൂട്ടറി ഗിഗാന്റിസം എന്ന അവസ്ഥ വര്‍ഷങ്ങളായി അലട്ടിയിരുന്നു.ഉക്രൈന്‍ സ്വദേശികളാണ് ഇഗോറിന്‍റെ കുടുംബം. ഏഴ് അടി 8.33 ഇഞ്ചാണ് ഉയരം. 27ാം വയസിലാണ് അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് ഇഗോര്‍ അര്‍ഹനായത്. പിറ്റ്യൂട്ടറി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന് വളര്‍ച്ച ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ് ഇഗോറിന് ഉയരം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group