കഴക്കൂട്ടം: കഞ്ചാവും ലഹരിഗുളികകളും എല്‍.എസ്.ഡി സ്റ്റാമ്ബുകളുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ചാവൊട് സ്വദേശി നന്ദു (21), കഴക്കൂട്ടം സ്വദേശി വിശാഖ് (23), മുഹമ്മദ് സനു (25) എന്നിവരെയാണ് പോലീസ് പിടികൂടിയത് . വെഞ്ചാവൊട് രണ്ട് കിലോ കഞ്ചാവുമായിട്ടായിരുന്നു നന്ദുവിനെയും വിശാഖിനെയും പിടികൂടിയത്. പാങ്ങപ്പാറക്ക് സമീപം ബൈക്കില്‍ വരുകയായിരുന്ന സനുവിന്റെ പക്കല്‍ നിന്നാണ് ലഹരിഗുളികകളും എല്‍.എസ്.ഡി സ്റ്റാമ്ബുകളും പിടികൂടിയത്.

സ്വിഗി ഡെലിവറി ബോയ് എന്ന വ്യാജേനെയാണ് ഇവര്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഭക്ഷണ വിതരണത്തിനുള്ള ബാഗില്‍ കൊണ്ടുപോകുന്നതിനാല്‍ ആരും സംശയിക്കാറില്ലായിരുന്നു. വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ക്കുമാണ് ഇവ വ്യാപകമായി വില്‍പന നടത്തിയിരുന്നത്. ലഹരി സാധനങ്ങള്‍ കൊണ്ടുപോകുന്ന വിവരം ലഭിച്ച എക്സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക