നെടുമങ്ങാട്: സ്ത്രീയെ തലയ്ക്കടിച്ചുകൊല്ലാന്‍ ശ്രമിച്ച വയോധികന്‍ തീ കൊളുത്തി മരിച്ചു. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍നായര്‍ (മണിയന്‍ -64) ആണ് മരിച്ചത്. കരകുളം മുല്ലശ്ശേരി തൂമ്ബടിവാരത്തില്‍ ലീലയുടെ മകള്‍ സരിതയെ(38) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതി ഇന്ന് മരണമടഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

മകളാണന്ന് പറഞ്ഞ് സരിത വിജയമോഹനന്‍റ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു. വ്യാഴാഴ്ച വൈകീട്ടും വീടിനുമുന്നിലെത്തി സരിത ബഹളമുണ്ടാക്കി. ഇതിനിടെ മണ്‍വെട്ടിക്കൈ ഉപയോഗിച്ച്‌ വിജയമോഹനന്‍നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുരുതരമായി പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍നായര്‍ ഓട്ടോറിക്ഷയില്‍ വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷിന്‍റ വീട്ടിലെത്തി ഡീസല്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനന്‍നായര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക