വർഷങ്ങള്‍ക്ക് ശേഷമുണ്ടായ അപ്രതീക്ഷിത ഭൂകമ്ബത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറിയിട്ടില്ല അമേരിക്കയിലെ ന്യൂയോർക്ക് നിവാസികള്‍. സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന വീഡിയോകള്‍ ഇത് വ്യക്തമാക്കുന്നത്. ഭൂചലനമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളിലെ ആളുകളുടെ പ്രതികരണം വിശദമാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിവെ വാർപ്പ് ഇളകിയാടുന്നതും ക്ലാസിനിടയില്‍ കെട്ടിടം കുലുങ്ങുന്നതും വിദ്യാർത്ഥികളും അധ്യാപകനും ഡെസ്കിനടിയില്‍ അഭയം തേടുന്നതും ബാല്‍ക്കണിയിലെ കുലുക്കവുമെല്ലാമാണ് വീഡിയോയിലുള്ളത്. 140 വർഷത്തിനിടയിലുണ്ടായ ഭൂമികുലുക്കമെന്നാണ് വിദഗ്ധർ സംഭവത്തെ നിരീക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമേരിക്കയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായത് .ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസില്‍വേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് റിക്ടർ സ്‌കെയിലില്‍ 4.8 ഭൂചലനം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ചു. ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ, നാശനഷ്ട്ങ്ങളോ നിലവില്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂയോർക്കിലെ സുപ്രധാന നിർമ്മിതികള്‍ എല്ലാം തന്നെ ഭൂകമ്ബത്തില്‍ കുലുങ്ങി വിറച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ മേഖലയിലുണ്ടാവുന്ന ഏറ്റവും വലിയ ഭൂകമ്ബമാണിതെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക