മുംബൈ: നീലച്ചിത്രങ്ങള്‍ക്ക് അടിമയായ പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഗര്‍ഭത്തിന് ഉത്തരവാദി പെണ്‍കുട്ടിയുടെ 13 വയസുകാരനായ സഹോദരന്‍ എന്ന് മുംബൈ പൊലീസ് കണ്ടെത്തി. കുട്ടിയെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തി ആകാത്തതുകൊണ്ട് പ്രതിയെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായി ആശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍, പെണ്‍കുട്ടി ഗര്‍ഭത്തിന് കാരണക്കാരനായി ചൂണ്ടിക്കാണിച്ചത് പതിമൂന്നു വയസ്സുള്ള സ്വന്തം അനുജനെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താന്‍ മൊബൈല്‍ ഫോണിലൂടെ നീലച്ചിത്രങ്ങള്‍ കാണാറുണ്ടെന്നും അതിന് അടിമയായിരുന്നു എന്നും ഒരേ കിടക്കയില്‍ കിടന്നുറങ്ങിയിരുന്ന അനിയനെയും താന്‍ നിര്‍ബന്ധിച്ച്‌ ഈ അശ്ലീല ചിത്രങ്ങള്‍ കാണിക്കുമായിരുന്നു എന്നും അനുജനെ നിര്‍ബന്ധിച്ച്‌ സെക്സില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചത് താനാണ് എന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇരുവരും തമ്മില്‍ പോണ്‍ ഫിലിം കണ്ടുകൊണ്ട് നിരവധി തവണ സെക്സില്‍ ഏര്‍പ്പെട്ടു എന്നും അതിലൂടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത് എന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിക്ക് സമാനമായ കാര്യങ്ങള്‍ തന്നെയാണ് പതിമൂന്നുകാരനായ സഹോദരനും പൊലീസിനോട് വെളിപ്പെടുത്തിയത്.

തനിക്ക് സഹോദരിയുമായി ബന്ധപ്പെടാന്‍ വിമുഖതയുണ്ടായിരുന്നു എന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അച്ഛനമ്മമാര്‍ക്ക് മുന്നില്‍ വെച്ച്‌ അപമാനിക്കുമെന്നും മര്‍ദ്ദിക്കുമെന്നും ഒക്കെ സഹോദരി ഭീഷണിപ്പെടുത്തിയതാണ് അതിനു സമ്മതം മൂളാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നും ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായി മറാത്തി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ആണ്‍കുട്ടിയെ തല്ക്കാലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഡിഎന്‍എ ടെസ്റ്റ് നടത്തി പെണ്‍കുട്ടി പറയുന്നതില്‍ വാസ്തവമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക