കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അധഃപതനത്തിന് നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. യുവ തലമുറയ്ക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗമാണ് ഇതിൽ ഒന്ന്. രാസലഹരിയുടെ തള്ളിച്ചയിൽ പലപ്പോഴും യുവതി യുവാക്കൾ പരിസരം മറന്ന് വന്യമായ കാമകേളികളിൽ പോലും ഏർപ്പെടുന്നു.
ഇതിന് ഒരു ഉദാഹരണമാണ് ദിവസങ്ങൾക്കു മുമ്പ് ഡിഎൻഎ ന്യൂസ് മലയാളം എന്ന ഓൺലൈൻ വാർത്താ മാധ്യമം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ. തിരുവനന്തപുരം മണ്ണന്തലയിലുള്ള പെട്രോൾ ബങ്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെട്രോൾ അടിക്കാൻ എന്ന വ്യാജേന പമ്പിൽ എത്തിയ മൂന്ന് യുവാക്കളും ഒരു യുവതിയും ആണ് ദൃശ്യങ്ങളിൽ ഉള്ളത്. പമ്പ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവതിയും യുവാക്കളിൽ ഒരാളും പെട്രോൾ ബാങ്കിലെ ടോയ്ലറ്റ് മുറിയിലേക്ക് കയറുന്നതും, അല്പസമയത്തിനുശേഷം വസ്ത്രങ്ങൾ നേരെയാക്കി തിരിച്ചിറങ്ങി വരുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
പിന്നീട് മറ്റൊരു യുവാവുമൊത്ത് യുവതി വീണ്ടും ടോയ്‌ലറ്റിലേക്ക് പോകുമ്പോൾ ജീവനക്കാർ ചോദ്യം ചെയ്യുന്നു. ഇതേ തുറന്നു പമ്പ് ജീവനക്കാരനെ യുവതി ഉൾപ്പെടെയുള്ള സംഘം ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പിന്നീട് ഇവർ സംഭവസ്ഥലത്തുനിന്ന് വാഹനങ്ങളിൽ കടന്നു കളയുന്നതും കാണാം. വീഡിയോ ദൃശ്യങ്ങൾ ചുവടെ