കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെ.പി അനില്‍കുമാര്‍.ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോള്‍ പയ്യാമ്ബലം ബീച്ച്‌ മലിനമായെന്ന് പറഞ്ഞയാളാണ് കെ.സുധാകരന്‍. ആ സുധാകരനാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷനെന്നും കെ. പി. അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്ത് നിന്നെത്തിയ ശേഷം കോഴിക്കോട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍കുമാര്‍. സുധാകരന് സംഘപരിവാര്‍ മനസാണെന്നും അനില്‍കുമാര്‍ ആരോപിച്ചു. സംഘ്പരിവാര്‍ തന്നെ വിളിച്ചെന്ന് സുധാകരന്‍ തന്നെ സമ്മതിച്ചതാണ്. ബിജെപിക്ക് എന്താണ് പ്രശ്‌നമെന്നാണ് സുധാകരന്‍ ചോദിച്ചു.

എ.കെ. ആന്‍റണിയെ മുക്കാലില്‍ക്കെട്ടി അടിക്കണമെന്ന് പറഞ്ഞ, സോണിയാ ഗാന്ധിയെ മദാമ എന്ന് വിളിച്ച, അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്ന് വിളിച്ച കെ. മുരളീധരന്‍ തന്നെ പാര്‍ട്ടി അച്ചടക്കം പഠിപ്പിക്കേണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞു. ടി. സിദ്ദീഖ് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ട. സിദ്ദീഖിന്‍റെ നിലപാട് നാട്ടുകാര്‍ക്കറിയാം അദ്ദേഹം പറഞ്ഞു.

ഇനിയും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വരും. ആത്മാഭിമാനുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിടും. കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും താന്‍ ആഗ്രഹിച്ചിട്ടില്ല. അവഗണനകള്‍ മാത്രമാണ് അവിടെ ഉണ്ടായത്. കോണ്‍ഗ്രസ് തന്നെ ജീവനോടെ വെട്ടിക്കൊല്ലുകയായിരുന്നു. നേരത്തെ സിപിഎമ്മിലേക്ക് വരേണ്ടതായിരുന്നു. സിപിഎമ്മിലുള്ളത് ആത്മാഭിമാനമുള്ള പ്രവര്‍ത്തകരാണ്.

കമ്മ്യൂണിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസിന്‍റെ മുഖമുദ്ര. പെട്ടിയെടുപ്പുകാര്‍ക്കാണ് അവിടെ പരിഗണന. ഫാസിസ്റ്റ് കാലത്ത് കോണ്‍ഗ്രസ് വെറും കാഴ്ച്ചക്കാര്‍ മാത്രമാണ്. സിപിഎമ്മില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ നിറവേറ്റുമെന്നും കെ.പി. അനില്‍കുമാര്‍ പറഞ്ഞു. രാവിലെ തിരുവനന്തപുരത്ത് നിന്നെത്തിയ അനില്‍കുമാറിനെ റെയില്‍വേ സ്‌റ്റേഷനിലും തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 

കഴിഞ്ഞദിവസമാണ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു അനില്‍കുമാറിന്‍റെ സിപിഐഎം പ്രവേശനം. കെ.പി അനില്‍കുമാറിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അതില്‍ പുനഃരാലോചന ഇല്ലെന്നുമായിരുന്നു കെ.സുധാകരന്‍റെ പ്രതികരണം.

കെ. പി. അനില്‍കുമാറിന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനം കിട്ടാത്തതില്‍ നിരാശയുണ്ടെന്നും പ്രസിഡന്‍റ് ആക്കണം എന്ന് അനില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക