നെല്ലിന്‍റെ പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുടുംബത്തിന് ജപ്തി നോട്ടീസ്. കുടിശികയായ 17600 രൂപ അഞ്ചു ദിവസ്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്. ആലപ്പുഴ തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്‍റെ കുടുംബമാണ് ജപ്തി ഭീഷണി നേരിടുന്നത്.
2022 ആഗസ്റ്റ് 27 നാണ് 60000 രൂപ സ്വയം തൊഴില്‍ വായ്പിയായി ഇവര്‍ ലോണ്‍ എടുത്തത്. 15000 രൂപയോളം ഇതിനകം തിരിച്ചടച്ചു. പതിനൊന്ന് മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. നവംബര്‍ 14 ന് കോര്‍പ്പറേഷനിറക്കിയ നോട്ടീസ് കുടുംബത്തിന് ലഭിക്കുന്നത് രണ്ട് ദിവസം മുമ്ബാണ്.
പാട്ടത്തിനെടുത്ത മൂന്നര ഏക്കര്‍ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് 2023 നവംബര്‍ 11 നാണ് കുന്നുമ്മകാട്ടിപറമ്ബില്‍ പ്രസാദ് ജീവനൊടുക്കിയത്. സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറുപ്പെഴുതി കര്‍ഷകൻ ആത്മഹത്യ ചെയ്തത്. പിന്നാലെ കര്‍ഷകന്‍റെ കുടുംബത്തിലെത്തിയ മന്ത്രിമാര്‍ കുടിശിക എഴുതി തള്ളുമെന്ന് വാക്കു നല്‍കിയിരുന്നു.