നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്സഭയിലേക്ക് തുടര്‍ച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി കിടക്കുന്ന ആളല്ല താൻ. ഈ തെരഞ്ഞെടുപ്പില്‍ ഒഴിവാക്കണമെന്ന നിലപാട് നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹമുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞു. ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. അടുത്ത തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. വിവിധ സർവേ ഫലം അനുസരിച്ച് ഇത്തവണ കൊടുക്കുന്നതിന് മത്സരം കടുപ്പം ആകും എന്നാണ് സൂചന.
നിലവിൽ സംവരണ മണ്ഡലമായ മാവേലിക്കരയിൽ നിന്നുള്ള എംപിയാണ് 61 കാരനായ കൊടുക്കുന്നിൽ സുരേഷ്. 1989 മുതൽ 2024 വരെയുള്ള 34 വർഷത്തിനിടയിൽ 29 വർഷം എംപിയായിരുന്ന വ്യക്തിയാണ് കൊടിക്കുന്നിൽ. രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് കേന്ദ്രമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്.