യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങൾക്കു മറുപടി നൽകിയാതയും വീണ്ടും ഹാജരാകാൻ

യൂത്ത് കോൺഗ്രസിന്റെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളുടെയും ധാർമികമായ ഉത്തരവാദിത്വം തനിക്കുണ്ട്. ആരുടെയെങ്കിലും തലയിൽ വച്ചു കെട്ടില്ല. താൻ ഒരു നിയമപ്രതിരോധവും നടത്തുന്നില്ല. അന്വേഷണ സംഘത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. തന്റെ മൊഴിയെടുപ്പാണ് നടന്നത്, ചോദ്യം ചെയ്യലല്ല. ചോദ്യം ചെയ്യലായി ഇത് ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്. പൊലീസ് ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര് വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. അടൂരിൽ നിന്ന് താൻ വന്നതിനുള്ള യാത്രാച്ചിലവ് പൊലീസ് നൽകേണ്ടതാണ്.
പക്ഷേ തനിക്കത് വേണ്ട. ഒളിവിലുള്ള പ്രതി എവിടെയുണ്ടെന്ന് തനിക്കറിയില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ട്. താൻ അതിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ല. അന്വേഷണത്തോട് താൻ സഹകരിക്കുന്നു. അത് ധാർമിക ഉത്തരവാദിത്തമാണെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക