യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരന്റെ ജനനേന്ദ്രിയം അറുത്തുമാറ്റിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബുധനാഴ്ച വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയം യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.

അടുക്കള അടയ്ക്കാനെന്ന വ്യാജേന രക്ഷപ്പെടുകയും കത്തിയുമായി തിരികെ വന്ന് ജനനേന്ദ്രിയം മുറിച്ചുമെന്നാന്ന് യുവതി പറയുന്നത്. യുവാവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 326, 308 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സൗദി അറേബ്യയില്‍ ഡ്രൈവറാണ് യുവതിയുടെ ഭര്‍ത്താവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തി പരിശോധനിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ തന്നെ യുവാവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില അതീവ ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

എന്നാല്‍ യുവതി നല്‍കിയതില്‍ നിന്നും വ്യത്യസ്തമായ മൊഴിയാണ് യുവാവ് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ചെറുപ്പകാലം മുതല്‍ യുവതിയുടെ വീട്ടിലെ ജോലിക്കാരനാണ് താന്‍. സംഭവ ദിവസം തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി അബോധാവസ്ഥയിലാക്കിയ ശേഷം ജനനേന്ദ്രിയം മുറിക്കുകയായിരുന്നു എന്നാണ് യുവാവിൻ്റെ മൊഴി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക