ഗാസ: ഹമാസ് ഇസ്രയേലില്‍ നടത്തുന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പുറത്തുവരുന്നു. ഒരു ഇസ്രയേലി കുടുംബത്തെ ബന്ദിയാക്കിയെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ വധിച്ചതിന് ശേഷം ഹമാസ് ഭീകരരില്‍ നിന്ന് മോചിതരാകാൻ കുടുംബം ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഭാര്യയെയും ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയുമാണ് ഹമാസ് ഭീകരര്‍ ബന്ദികളാക്കിയത്.കുടംബത്തെ നിലത്തിരുത്തിയ ഹമാസ് ഭീകരര്‍ ആയുധങ്ങളുമായി ചുറ്റും നില്‍പ്പുണ്ട്. പിതാവിന്റെ കയ്യിലെ ചോരയെ കുറിച്ച്‌ മകൻ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. പിന്നാലെ മകള്‍ തങ്ങള്‍ക്ക് ജീവനോടെ കഴിയണമെന്നും തന്റെ സഹോദരി കൊല്ലപ്പെട്ടെന്നും പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകളുടെ മരണം അമ്മയ്ക്ക് ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അവള്‍ ജീവനോടെയുണ്ടെന്നാണ് അവര്‍ വീഡിയോയില്‍ പറയുന്നത്. മതാപിതാക്കള്‍ മക്കളെ സമാധാനിപ്പിക്കുമ്ബോഴും വെടിയൊച്ചയുടെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ട്. വീഡിയോയില്‍ മുഖം മറച്ച മറ്റൊരാളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇയാളുടെ കഴുത്തില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഭീകരത എന്നാണ് പലരും കമന്റില്‍ കുറിക്കുന്നത്.

അതേസമയം, ഒക്ടോബര്‍ ആറിനാണ് പാലസ്തീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് അപ്രതീക്ഷിതമായി ഇസ്രയേലിലേക്ക് കടന്നുകയറി പട്ടാളക്കാരെ അടക്കം ബന്ദികളാക്കി കനത്ത റോക്കറ്റ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു, നൂറോളം പേരെ ഹമാസ് ബന്ദികളാക്കിയതായും ഇസ്രായേല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളില്‍ പാലസ്തീനില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. ആയിരത്തി ഒരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.

ഹമാസിന്റെ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ നൂറോളം പേര്‍ മരിച്ചു. മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയിലാണ് യുദ്ധം. പുറത്തിറങ്ങരുതെന്നും ബങ്കറുകളില്‍ അഭയം തേടാനും എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. പതിവ് സംഘര്‍ഷമല്ലെന്നും യുദ്ധം തുടങ്ങിയതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കരയിലൂടെയും കടലിലൂടെയും മാത്രമല്ല, പാരാ ഗ്ളൈഡേഴ്സിനെ ഉപയോഗിച്ച്‌ ആകാശമാര്‍ഗവും കടന്നു കയറുകയായിരുന്നു ഹമാസ്. കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചു കൊല്ലുകയാണ്. ബന്ദികളാക്കിയവരെ ക്രൂരമായി മര്‍ദ്ദിക്കുകയും പലരെയും ഗാസയിലേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തു. ഇസ്രയേലിലെ പല പട്ടണങ്ങളും ഹമാസ് പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക