കൂത്താട്ടുകുളം കാക്കൂരില്‍ അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍.കാക്കൂര്‍ പാലച്ചുവട് ലക്ഷംവീട് കോളനിയില്‍ കല്ലുവളവിങ്കല്‍ സണ്ണി വര്‍ക്കിയുടെ മകൻ സോണിയെ കൊല്ലപ്പെടുത്തിയ കേസിലെ തെളിവെടുപ്പിനായി അയല്‍വാസി മണക്കാട്ടുതാഴം മഹേഷിനെ എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ' ബൈബിള്‍ ' കയ്യിലെടുത്ത് പൊട്ടിക്കരഞ്ഞ് പ്രതി #Police

Posted by Manorama News TV on Tuesday, 26 September 2023

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിന് മുറ്റത്തേക്ക് വീണ സോണിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തും മുമ്ബ് സോണി മരിച്ചു. അയല്‍വാസികള്‍ എത്തിയപ്പോഴെക്കും പ്രതി കടന്നുകളഞ്ഞു. പിന്നീട് സമീപത്തെ സ്വന്തം വീട്ടില്‍ കയറി വാതിലടച്ചു. പൊലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രാര്‍ത്ഥിക്കുന്ന സ്ഥലത്തെത്തി ബൈബിള്‍ കയ്യിലെടുത്ത് “എന്റെ ദൈവമേ…” എന്നുപറഞ്ഞ് അലറിക്കരയുകയായിരുന്നു മഹേഷ്. ദൈവത്തെ വിളിക്കുകയും ഭിത്തിയില്‍ ചാരി ഏങ്ങലടിച്ച്‌ അസ്വസ്ഥത പ്രകടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് മഹേഷിനെ പൊലീസ് പുറത്തെത്തിച്ചത്. പിന്നാലെ കുത്താൻ ഉപയോഗിച്ച കത്തി വീട്ടില്‍ നിന്ന് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക