നെല്ലുവില പൂര്‍ണമായും കിട്ടാത്തതിനാല്‍ സാമ്ബത്തികപ്രതിസന്ധിയിലായ കര്‍ഷകൻ ജീവനൊടുക്കി. അമ്ബലപ്പുഴ വടക്ക് വണ്ടാനം നീലക്കാട്ട് ചിറയില്‍ കെ ആര്‍ രാജപ്പൻ (88) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമ്ബലപ്പുഴ വടക്ക് നാലുപാടം പാടശേഖരത്തില്‍ രാജപ്പന് രണ്ടേക്കറിലും മകൻ പ്രകാശന് ഒരേക്കറിലും നെല്‍കൃഷിയുണ്ട്. പുഞ്ചക്കൃഷിയുടെ കൊയ്ത്തുകഴിഞ്ഞ് കഴിഞ്ഞ എപ്രില്‍ 28ന് നെല്ലുകൊണ്ടുപോയിരുന്നു. മേയ് 6ന് പിആര്‍എസ്. ലഭിച്ചു. രാജപ്പന് 1,02,045 രൂപയും മകന് 55,054 രൂപയുമാണ് നെല്ലുവിലയായി കിട്ടാനുണ്ടായിരുന്നത്. ഓണത്തിനുമുൻപായി രാജപ്പന്റെ അക്കൗണ്ടില്‍ 28,243 രൂപയും മകന്റെ അക്കൗണ്ടില്‍ 15,163 രൂപയും വന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാക്കിത്തുക ലഭിക്കാത്തതിനാല്‍ ഇവര്‍ ബുദ്ധിമുട്ടിലായിരുന്നു. പ്രകാശന് അസുഖത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടേണ്ടിവന്നതും കുടുംബത്തെ സാമ്ബത്തികപ്രതിസന്ധിയിലാക്കി.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കാരം നടത്തി. ഭാര്യ: രുഗ്മിണി. മക്കള്‍: പ്രകാശൻ, സുഭദ്ര, സുലോചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക