സോളാർ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയെ കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നിൽ കെബി ഗണേഷ് കുമാർ ആണ് എന്ന വാർത്ത കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവ ചർച്ചയായിരിക്കുകയാണ്. ഈ കേസിലെ പരാതിക്കാരിയുടെ രണ്ടാമത്തെ കുട്ടിയുടെ അച്ഛനും ഗണേഷ് ആണ് എന്നും സൂചനയുണ്ട്. ഇന്നലെ നിയമസഭയിൽ സോളാർ വിവാദത്തെ കുറിച്ച് നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ താൻ കപട സദാചാരവാദിയല്ല എന്ന് ഗണേഷ് കുമാർ തന്നെ തുറന്നു പറഞ്ഞിരുന്നു.

എന്തായിരിക്കാം ഗണേഷ് കുമാറിന് ഉമ്മൻചാണ്ടിയോടുള്ള വിരോധത്തിന്റെ കാരണം എന്നും വിവിധ ആളുകൾ വിശദീകരിക്കുന്നുണ്ട്. ഭാര്യയെ മർദ്ദിച്ചു എന്ന ആരോപണം നേരിട്ടതിന്റെ പേരിലാണ് ഗണേഷ് മന്ത്രിസഭയിൽ നിന്ന് പുറത്തു പോയത്. പിന്നീട് മന്ത്രിസ്ഥാനത്തേക്ക് തിരികെ എത്തുവാൻ ഗണേഷ് നിരവധി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഉമ്മൻചാണ്ടി അതിന് അനുവദിച്ചില്ല. ഇതിലുള്ള വൈരാഗ്യമാണ് ഉമ്മൻചാണ്ടിയുടെ പേര് കത്തിൽ എഴുതി ചേർക്കാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിയുടെ അവിഹിത കഥ സ്വന്തം ഭാര്യ തന്നെ മന്ത്രിക്ക് ബന്ധം ഉണ്ടായിരുന്ന യുവതിയുടെ ഭർത്താവിനെ അറിയിക്കുകയും ഞാൻ ഔദ്യോഗിക ഭവനത്തിൽ എത്തി മന്ത്രിയെ മർദ്ദിക്കുകയും ചെയ്തു എന്നെല്ലാം ഉള്ള വാർത്തകളും, മർദ്ദനത്തിൽ പരിക്കേറ്റ മന്ത്രിയുടെ ചിത്രങ്ങളും എല്ലാം അന്ന് മാധ്യമങ്ങളിൽ വന്നിരുന്നു. അന്ന് ഗണേഷ് കുമാറിൽ നിന്ന് നേരിട്ട് പീഡനങ്ങളെക്കുറിച്ചും മന്ത്രിയുടെ സദാചാരവിരുദ്ധതയെക്കുറിച്ചുമെല്ലാം മുൻ ഭാര്യയായിരുന്ന യാമിനി തങ്കച്ചി ഏഷ്യാനെറ്റിനോട് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഈ അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക