രാജസ്ഥാനിലെ ഭില്‍വാരയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് റോഡിലുപേക്ഷിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്. വിവാഹിതയായ യുവതി ഭര്‍ത്താവില്‍ നിന്നും അന്യപുരുഷന്മാരുമായുള്ള ശാരീരിക ബന്ധം മറയ്ക്കാനാണ് ബലാത്സംഗക്കഥ ചമച്ചതെന്നും പോലീസ് അറിയിച്ചു.യുവതി പണത്തിനു വേണ്ടിയാണ് നിരവധി പുരുഷന്മാരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.തുടര്‍ന്ന് ഇതില്‍ രണ്ടു യുവാക്കളുമായി തര്‍ക്കമുണ്ടാവുകയും ഇത് മറയ്ക്കാനായി 25കാരിയായ യുവതി പീഡന നാടകം നടത്തുകയുമായിരുന്നെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞദിവസമാണ് റോഡില്‍ നഗ്നയായ നിലയില്‍ യുവതിയെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ച്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസിനോട് നടക്കാനിറങ്ങിയ തന്നെ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്‌നയായി റോഡില്‍ ഉപേക്ഷിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരുന്നത്. പ്രതികള്‍ തന്നെ മര്‍ദിച്ചെന്നും മാനസികരോഗിയാണെന്ന് കരുതി നാട്ടുകാര്‍ ആദ്യം സഹായിക്കാൻ തയ്യാറായില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പീഡന കഥ തെളിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ മൊബൈല്‍ ഫോണിലെ കോള്‍ റെക്കോര്‍ഡിംഗില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം യുവതി അവരുമായി പലതവണ സംസാരിച്ചതായി കണ്ടെത്തിയിരുന്നു.പണത്തിനായി യുവതിയുടെ സമ്മതത്തോടെയാണ് പുരുഷന്മാര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.എന്നാല്‍ ഇതില്‍ രണ്ടു പേര്‍ രാത്രിയും തങ്ങള്‍ക്കൊപ്പം ചെലവഴിക്കാൻ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയായിരുന്നു.

വീട്ടിലേക്ക് മടങ്ങണമെന്ന് വാശിപിടിച്ച യുവതി സ്വയം വസ്ത്രങ്ങള്‍ അഴിച്ച്‌ വീടിന് പുറത്തിറങ്ങി കൂട്ടബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് വഴിയാത്രക്കാരുടെ സഹായം തേടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താൻ അന്യപുരുഷന്മാര്‍ക്കൊപ്പം പോയതറിഞ്ഞാല്‍ ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന പേടി കാരണമാണ് ഇവര്‍ നാടകം കളിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക