സുഹൃത്തായ യുവതിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി മദ്യം നല്‍കി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പോണ്‍സൈറ്റ് വഴി പ്രചരിപ്പിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരെ കേസെുത്ത് പോലീസ്.കോട്ടയം, മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനയ്ക്കും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കേസെടുത്തത്.

കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. നഗരത്തിലെ ബാര്‍ ഹോട്ടലിലെ സ്യൂട്ട് റൂമിലേക്ക് ബിനു യുവതിയെ വിളിച്ചു വരുത്തി. യുവതിക്ക് മദ്യം നല്‍കിയ ശേഷം ബിനു ആദ്യം പീഡിപ്പിച്ചു. പിന്നാലെ ഉമേഷിനെയും വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പോണ്‍സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ വിവരം യുവതി ഓഗസ്റ്റ് ഒന്നിനാണ് അറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികളോട് ചോദിച്ചപ്പോള്‍ അറിയാതെ ലീക്കായതാണെന്നും നീക്കം ചെയ്യാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയുമായിരുന്നു. തുടര്‍ന്ന് പ്രതികള്‍ രണ്ടാം തീയതി വിദേശത്തേക്ക് കടന്നു.യുവതിയും പ്രതികളിലൊരാളായ ബിനുവും മുമ്ബേ തന്നെ ഗള്‍ഫില്‍ വച്ചുള്ള പരിചയക്കാരും അടുത്ത സുഹൃത്തുക്കളുമായിരുന്നു എന്നാണ് വിവരം.

പരാതിക്കാരിയുടെ രഹസ്യമൊഴി പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. പ്രതികള്‍ ഇതിനോടകം വിദേശത്തേക്ക് കടന്നിരുന്നു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക