ഛത്തീസ്ഗഢിലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ ഐ എ എസ് ഓഫീസര്‍ അറസ്റ്റില്‍. കാര്‍ഷിക വകുപ്പ് ഡയറക്ടറും മുന്‍ കോര്‍ബ ജില്ലാ കളക്ടറുമായ രാണു സാഹുവിനെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാണു സാഹുവിന്‍റെ വീട്ടിലും ഇവരുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കോടിക്കണക്കിന് വരുന്ന സ്വത്തുക്കളും കണ്ടുെകെട്ടി. ഇതിനുപിന്നാലെ ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥ അറസ്റ്റിലാവുകയായിരുന്നു.

രാണു സാഹുവിന്‍റെ ഭര്‍ത്താവും ഐ എ എസ് ഉദ്യോഗസ്ഥനുമായ ജെ പി മൗര്യയെയും കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യംചെയ്തിരുന്നു. വിവാദമായ കല്‍ക്കരി കുംഭകോണത്തില്‍ രണ്ടാമത്തെ ഐ.എ.എസ്. ഓഫീസറാണ് പിടിക്കപ്പെടുന്നത്. 2009 ബാച്ച്‌ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സമീര്‍ വിഷ്‌ണോയി നേരത്തെ അറസ്റ്റിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2010 ബാച്ച്‌ ഐ.എ.എസ്. ഉദ്യോഗസ്ഥയായ രാണു സാഹു നേരത്തെ കോര്‍ബ, റായ്ഘട്ട് ജില്ലകളിലെ കളക്ടറായിരുന്നു. നിരവധി കല്‍ക്കരി ഖനികളുള്ള ജില്ലകളാണ് രണ്ടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക